പതിനാലാം വയസിലാണ് എന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് ഞാന്‍ അറിയുന്നത്, അന്വേഷിച്ച് ചെന്നപ്പോള്‍ വളരെ മോശമായാണ് പെരുമാറിയത്: ലക്ഷ്മി പ്രിയ

തന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണെന്ന് നടി ലക്ഷ്മി പ്രിയ. പതിനാല് വര്‍ഷത്തോളം തന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും താന്‍ അറിഞ്ഞിരുന്നില്ല. കാണാന്‍ ചെന്നപ്പോള്‍ വളരെ മോശമായിട്ടാണ് പെരുമാറിയത് എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി പ്രിയ തുറന്നു പറഞ്ഞത്.

അച്ഛനെ താന്‍ അവസാനമായി കണ്ടത് പതിനാറാമത്തെ വയസിലാണ്. അതും വിവാഹത്തിന് മുമ്പ്. തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. തന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്നത് താന്‍ അറിയുന്നത്.

അത്രയും വര്‍ഷം തനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി തന്നെ വളര്‍ത്തിയത്. അവര്‍ വേര്‍പിരിഞ്ഞത് കൊണ്ട് അമ്മയെ താന്‍ കാണാന്‍ ആഗ്രഹിക്കുമെന്ന് ഒക്കെ കരുതിയാവും എന്നില്‍ നിന്നും മറച്ച് പിടിച്ചത്. അറിഞ്ഞപ്പോള്‍ വലിയ ഷോക്ക് ആയി പോയി.

ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. താന്‍ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ തന്റെ അമ്മയ്ക്ക് തന്നെ ഒട്ടും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. അതിന്റെ മനശാസ്ത്രം എന്താണെന്ന് മനസിലായിട്ടില്ല.ചേച്ചിമാരെ ഉള്‍കൊള്ളാന്‍ പറ്റുന്നത് പോലെ ഒരിക്കലും തന്നെ ഉള്‍കൊള്ളാന്‍ അമ്മയ്ക്ക് സാധിച്ചിരുന്നില്ല.

എട്ട് വര്‍ഷം മുമ്പാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്. അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോള്‍ താന്‍ പോയിട്ടുണ്ട്.

പക്ഷേ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറുന്നത്.എട്ട് വര്‍ഷം മുമ്പ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു. ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് താന്‍ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് താന്‍ അങ്ങ് ഉള്‍കൊണ്ടു എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ