മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കും: നടി അക്ഷയ പ്രേംനാഥ്

ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ സുഹൃത്ത് നീതുവില്‍ നിന്നും കോസ്റ്റ്യൂം ഡിസൈനറിലേക്കുള്ള മാറ്റത്തെ കുറിച്ച് അക്ഷയ പ്രേംനാഥ്. വണ്‍, ഹോം, ഭ്രമം എന്നീ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയതിനെ കുറിച്ചാണ് നടി പറയുന്നത്. വണ്ണില്‍ മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങളാണ് അക്ഷയ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കുമായിരുന്നെന്നും അത്രയും പ്രോപ്പര്‍ ആയി നടന്ന ഒരു സെറ്റായിരുന്നു അത്. കോസ്റ്റ്യൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റ്യൂം മാനേജ്‌മെന്റിന് പ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു വണ്‍.

എന്നാല്‍ ഹോമിലെ ഇന്ദ്രന്‍സിന്റെ കോസ്റ്റ്യൂംസ് ശരിക്കും ചലഞ്ചിംഗ് ആയിരുന്നു. അദ്ദേഹത്തോട് മെഷര്‍മെന്റ് ചോദിക്കുന്ന ദിവസം തന്നെ തനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടാണ് ആദ്ദേഹം പെരുമാറിയത്. അപ്പോഴാണ് ആശ്വാസമായത് എന്നും അക്ഷയ പറയുന്നു.

ഭ്രമത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗും തന്നെ സംബന്ധിച്ച് ചലഞ്ചിംഗ് ആയിരുന്നു. ഹിന്ദി ചിത്രത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആയതിനാല്‍ തന്നെ കോസ്റ്റ്യൂം സമാനമാകരുത് എന്നതായിരുന്നു വെല്ലുവിളി. ഓരോ ക്യാരക്ടറിനും വേണ്ടി ലുക്ക് ബുക്ക് ഉണ്ടാക്കിയാണ് അതിനെ മറികടന്നത്.

ഫോര്‍ട്ട് കൊച്ചിയുടെ കള്‍ച്ചറല്‍ ഫാക്ടേഴ്സ് കൂടി ചേരുന്ന കോസ്റ്റ്യൂംസ് ആയിരുന്നു വേണ്ടിയിരുന്നത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വളരെ ഫ്രീഡം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ 100 ശതമാനം റിസള്‍ട്ട് കൊടുക്കാന്‍ പറ്റി. ഏറ്റവും കംഫര്‍ട്ട് ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആളായിരുന്നു പൃഥ്വിരാജ് എന്നും അക്ഷയ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ