'നിങ്ങള്‍ക്ക് നാണമില്ലേ സ്ത്രീയെ...' എന്ന് രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ആരെങ്കിലും ചോദിക്കുമോ?; കൂളിംഗ് ഗ്ലാസ് വിവാദത്തില്‍ ആര്യ

നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് ഫെബ്രുവരി 22ന് സുബി സുരേഷ് അന്തരിച്ചത്. സുബിയെ അവസാനമായി കാണാന്‍ രഞ്ജിനി ഹരിദാസും എത്തിയിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് ധരിച്ച് മരണ വീട്ടിലേക്ക് വന്നു എന്നതായിരുന്നു താരത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം. കൂളിംഗ് ഗ്ലാസ് ധരിച്ചത് കൂടാതെ രഞ്ജിനി ലിപ്സ്റ്റിക് ഇട്ടു എന്ന് പറഞ്ഞും നടിയെ സോഷ്യല്‍ മീഡിയ ക്രൂശിക്കാന്‍ തുടങ്ങിയിരുന്നു.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടി ആര്യ. സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവര്‍ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്. ഒരു പബ്ലിക്ക് ഫിഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാന്‍ ആളുകള്‍ക്ക് എളുപ്പമാണ്.

സോഷ്യല്‍ മീഡിയയെ പോസറ്റീവായും നെഗറ്റീവായും ഉപയോഗിക്കാന്‍ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തില്‍ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകള്‍ കിട്ടിയപ്പോള്‍ തന്നെ ആളുകള്‍ നെഗറ്റീവ് കമന്റ് എഴുതി വിടുകയാണ്. കാരണം സോഷ്യല്‍ മീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകള്‍ക്ക് കിട്ടി കഴിഞ്ഞു.

സോഷ്യല്‍ മീഡയയിലുള്ള ഫ്രീഡത്തിനെ ആളുകള്‍ ആവശ്യമില്ലാത്ത രീതിയില്‍ കൂടുതലും ഉപയോഗിക്കുന്നു. അതാണ് കമന്റ്‌സില്‍ കാണുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടില്‍ പോയതിന്റെ പേരില്‍ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ചീത്ത വിളിക്കില്ലല്ലോ.

‘നിങ്ങള്‍ക്ക് നാണമില്ലേ സ്ത്രീയെ കൂളിംഗ് ഗ്ലാസും വെച്ച് മരണ വീട്ടില്‍ നില്‍ക്കാന്‍’ എന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോള്‍ ചോദിക്കുമോ…. ഇല്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചെയ്യും. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലല്ലോ. എന്ത് തോന്ന്യവാസവും ആകാമല്ലോ എന്നാണ് ആര്യ പറയുന്നത്.

Latest Stories

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു