അശ്ലീല കമന്റ് ഇടുന്നവര്‍ക്ക് പോക്കറ്റ് മണി, ബിഗ് ബോസ് ആര്‍മി ഗ്രൂപ്പുകള്‍ ലക്ഷങ്ങള്‍ക്കാണ് കോണ്‍ട്രാക്റ്റ് എടുക്കുന്നത്: ആര്യ

ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന ‘ആര്‍മി’ ഗ്രൂ്പുകള്‍ ബിസിനസിന്റെ ഭാഗമാണെന്ന് നടിയും അവതാരകയുമായ ആര്യ. ഈ ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് പെയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാര്‍ഥിക്ക് വേണ്ടി പ്രമോഷന്‍ കോണ്‍ട്രാറ്റ് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍ എന്നും അറയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്.

‘പൊങ്കാല’ എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ തന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ല. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല.

ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒരു ഗ്യാങ് ആരംഭിക്കുകയാണ്. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ആര്‍മ്മിയാണ്. ശരിക്കും ബിസിനസാണ് നടക്കുന്നത്.

ഇതിനകത്ത് പെയ്മെന്റുകള്‍ നടക്കുന്നുണ്ട്. ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആണ് ഇതിനെ നയിക്കുന്നത്. ഒരു മത്സരാര്‍ഥിയ്ക്ക് വേണ്ടി പ്രൊമോഷന്‍ കോണ്‍ട്രാക്ട് എടുക്കും. ലക്ഷങ്ങള്‍ക്കാണ് ഈ കോണ്‍ട്രാക്ട് എടുക്കുന്നത്. അതിലേക്ക് പഠിക്കുന്ന പിള്ളേരെ ആഡ് ചെയ്യും. തന്നെ കുറിച്ച് വളരെ മോശമായി കമന്റിട്ടതിന്റെ പേരില്‍ പിടിച്ച പിള്ളേരില്‍ നിന്നും ഇത് നേരിട്ട് അറിഞ്ഞിട്ടുണ്ട്.

പൊലീസ് അന്വേഷിച്ചപ്പോഴാണ് ഇതിനെ പറ്റി ഒരു കുട്ടി തന്നെ പറഞ്ഞത്. ആഴ്ചയില്‍ ഇത്രയും രൂപ വീതം അവര്‍ക്ക് പോക്കറ്റ് മണി തരാമെന്ന് പറഞ്ഞത് കൊണ്ട് ചെയ്തതാണ് പോലും. അതല്ലാതെ ആ ചേച്ചിയുടെ അടുത്ത് ഞങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല എന്നാണ് ആ കുട്ടി പറഞ്ഞത്.

ഇതിന് പുറമേ സമാനമായ രീതിയില്‍ മോശം പറഞ്ഞ കുറേ പേരോട് താന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലരും ഇത്തരത്തില്‍ കാശ് വാങ്ങിയിട്ടാണ് നെഗറ്റീവായി കമന്റിട്ടിരിക്കുന്നത്. പിന്നെ ചിലര്‍ ടൈം പാസിന് വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞിട്ടുണ്ട് എന്നും ആര്യ ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക