നിരൂപണം ഒരു കലയാണ്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല : സിദ്ധിഖ്

സിനിമ നിരൂപണത്തെ പറ്റി നിരവധി ചർച്ചകൾ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നിരൂപണമെന്നത് ഒരു സിനിമയെ തകർക്കാനായി റിവ്യൂ ബോംബിങ് എന്ന തരത്തിലാണ് ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നും ഉയർന്നുവരുന്ന പ്രധാന വിമർശനം.

ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നും സിദ്ധിഖ് പറയുന്നു.

“നിരൂപണം ഒരു കലയാണ്. സിനിമയുടെ ഒരോ വശവും സൂക്ഷ്മമായി പഠിച്ച് അതിന്റെ പോരായ്മകളെന്താണെന്ന് ആ നിരൂപകന് തോന്നുന്നത് വ്യക്തമായി പറയുകയും, അത് വായിക്കുമ്പോൾ ശരിയാണല്ലോ എന്ന് വായനക്കാർക്ക് തോന്നുകയും ചെയ്യുമ്പോഴാണ് ഒരാൾ നല്ല നിരൂപകനാകുന്നത്. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം വായിക്കുന്ന നിരൂപണം ‘ചെമ്മീൻ’ സിനിമയുടേതാണ്.

അന്ന് ആ നിരൂപണത്തിൽ മാർക്കസ് ബാർട്ട്ലി എന്ന ഛായാഗ്രഹകനെ കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ഫ്രെയിംസ്, ആ ദൃശ്യ ഭംഗി പലപ്പോഴും പ്രേക്ഷകനെ കഥയിൽ നിന്നും മാറ്റിക്കളയുന്നു. അതായത് ദൃശ്യ ഭംഗി അത്രയും വേണ്ടിയിരുന്നില്ല എന്നാണ് ആ നിരൂപകൻ എഴുതിയിരുന്നത്. കാരണം, പലപ്പോഴും മാർക്കസ് ബാർട്ട്ലി പകർത്തിയ കടലിന്റെയും അസ്തമയ സൂര്യന്റെയും ഭംഗി നോക്കിയിരിക്കുമ്പോൾ നമ്മൾ കറുത്തമ്മയേയും പരീക്കുട്ടിയേയും മറന്നു പോകുന്നു, അതാണ് നിരൂപണം.

ഇപ്പോൾ സിനിമ കണ്ടിട്ട് അവർക്ക് ഇഷ്ടമുള്ളതാണ് പറയുന്നത്. അവർ പറയട്ടെ. നമ്മൾ റിവ്യു പറയേണ്ട എന്ന് പറഞ്ഞാൽ അവർ പറയാതിരിക്കില്ല, പറയണം എന്ന് പറഞ്ഞാൽ അത് അവർ ചെയ്യണമെന്നുമില്ല. നമ്മൾ അത് കേൾക്കുക എന്നുള്ളത് മാത്രമേയുള്ളു. അതിനെ അതിന്റേതായ പ്രാധാന്യത്തിൽ എടുക്കുക.

അടുത്ത സിനിമ വരുമ്പോൾ അടുത്ത അഭിപ്രായം അളുകൾ പറയും. അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. എങ്കിൽ പോലും ഞാൻ എല്ലാം കാണാറും കേൾക്കാറുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് പലരെയും പറ്റി മോശമായി പറയുന്നത് കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്” എന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധിഖ് പറഞ്ഞത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി