ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്.. അതിനാല്‍ ആ സിനിമ ഞാന്‍ ഉപേക്ഷിക്കുന്നു..; തുറന്നു പറഞ്ഞ് കിച്ചു ടെല്ലസ്

‘അജഗജാന്തരം’ എന്ന സിനിമയ്ക്ക് ശേഷം താന്‍ തിരക്കഥ എഴുതേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രോജക്റ്റ് ഓണ്‍ ആയപ്പോള്‍ നിര്‍മാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്റെ കയ്യില്‍ ഇരിക്കുകയാണെന്നും നിര്‍മാതാക്കളായി എത്തിയവര്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്നും കിച്ചു ടെല്ലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിര്‍മ്മാതാക്കളുടെ ചിത്രം അടക്കം പങ്കുവച്ചു കൊണ്ടാണ് കിച്ചുവിന്റെ പോസ്റ്റ്.

കിച്ചു ടെല്ലസിന്റെ കുറിപ്പ്:

സിനിമാ മേഖലയില്‍ അങ്കമാലി ഡയറീസ് മുതല്‍ ഇന്ന് വരെയുള്ള സമയം വളരെ ആത്മാര്‍ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാന്‍. അഭിനയത്തോടൊപ്പമാണ് എഴുത്തും തുടങ്ങിയത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിന് ശേഷം ഒന്ന്-രണ്ട് സബ്ജക്ട്‌സ് കയ്യിലുണ്ടായിരുന്നു. ഇത് പലരുമായും ഞാന്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്തിരുന്ന സമയത്ത്, സിനിമയുമായി ബന്ധപ്പെട്ട് തന്നെ കുരുവിപ്പാപ്പ എന്ന സിനിമ ചെയ്തവര്‍: ജോഷി, അരുണ്‍ എന്നിവര്‍ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓണ്‍ ആക്കണമെന്ന് പറയുകയും നായകനായി അപ്പാനി ശരത്തിനെ വയ്ക്കുകയും ചെയ്തു.

ഔദ്യോഗിക മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോള്‍ അഡ്വാന്‍സ് തുക, എനിക്കും നായകനും ബ്ലാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കില്‍ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുറച്ചു ദിവസം വെയ്റ്റ് ചെയ്തു. പതുക്കെ പതുക്കെ ഓരോരോ പ്രശ്‌നങ്ങള്‍ പലരീതിയില്‍ ഉന്നയിച്ച് കൊണ്ട് നിര്‍മാതാവ് വന്നെങ്കിലും ഞാന്‍ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരില്‍ കണ്ടു സംസാരിച്ചു സോള്‍വ് ചെയ്തു.

അപ്പോഴും ചെക്ക് സബ്മിറ്റ് ചെയ്യേണ്ട, നേരിട്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരു മാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കയ്യിലിരിക്കുന്നു. ഒരു സിനിമ ഓണ്‍ ആകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയെന്നുള്ളത് തന്നെയായിരുന്നു. എന്നെപ്പോലെ ലൈവ് ആയി നില്‍ക്കുന്നവര്‍ക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്.

ഇവരുടെ ഫോട്ടോ അടക്കം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്, നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവര്‍ക്കിടയില്‍. വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവര്‍. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത്. ഔദ്യോഗികമായി ഞങ്ങള്‍ ഈ പ്രോജക്ട് ഉപേക്ഷിക്കുകയാണ്.

Latest Stories

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ