അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങി, പിന്നീട് വിളിച്ചിറക്കിയാലും വരില്ല എന്നായി: ഗണപതി

സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററില്‍ വിജയം നേടിയ സിനിമയാണ് ‘ജാന്‍ എ മന്‍’. കാനഡയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗണപതി ഇപ്പോള്‍. അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ജോസഫ് ആവേശം മൂത്ത് ചാടി ഇറങ്ങിയെങ്കിലും പിന്നെ വിളിച്ചിറക്കിയാലും വരില്ലെന്ന് താരം പറയുന്നു.

പ്രതികൂല കാലാവസ്ഥയില്‍ ആയിരുന്നു ഷൂട്ടിംഗ്. മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ താപനില പലപ്പോഴും താഴ്ന്നു. ലെന്‍സൊക്കെ തണുത്തുറഞ്ഞു പോയ സമയമുണ്ട്. തണുപ്പു കാരണം രാവിലെ 11 മുതല്‍ ഉച്ചയ്ക്കു 3 വരെയേ ഷൂട്ടിംഗ് നടക്കൂ.

അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങിയെങ്കിലും പിന്നെപ്പിന്നെ വിളിച്ചിറക്കിയാലും വരില്ല എന്നായി. കുറ്റം പറയാനാകില്ല. നടക്കുമ്പോള്‍ മുട്ടൊപ്പം മഞ്ഞിലാണ്ടു പോകും. നല്ല ശാരീരികാധ്വാനം ഉണ്ടെങ്കിലേ നടക്കാനാകൂ.

അതിനു സമ്മതിക്കാത്ത രീതിയില്‍ എല്ലു വരെ മരവിക്കുന്ന തണുപ്പും. ബേസിലിനെ പരമാവധി കഷ്ടപ്പെടുത്തിയും ചൂഷണം ചെയ്തുമാണു ആദ്യ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എങ്കിലും, ആ രംഗങ്ങളെപ്പറ്റി ഇനിയും പ്രേക്ഷകരോടു വെളിപ്പെടുത്താത്ത ഒരു സര്‍പ്രൈസ് ഉണ്ട്.

അതെന്താണെന്ന് പക്ഷേ ഇപ്പോള്‍ പറയുന്നില്ല എന്നാണ് ഗണപതി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഗണപതിയുടെ സഹോദരന്‍ കൂടിയായ ചിദംബരം ആണ് ജാന്‍ എ മന്‍ സംവിധാനം ചെയ്തത്.

ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍ എ മനില്‍ വേഷമിട്ടത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി