മമ്മൂക്ക ക്ലോസപ്പിലേ വരൂ, ബാക്കിയുള്ളത് ഡ്യൂപ്പ് ചെയ്യുമെന്നാണ് വിചാരിച്ചത്.. പക്ഷെ: അങ്കിത് മാധവ്

50 ക്ലബ്ബ് എന്ന നേട്ടത്തില്‍ എത്തിയ ‘കണ്ണൂര്‍ സ്‌ക്വാഡ്’ തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ബ്ലോക്ബസ്റ്ററിലേക്ക് കുതിക്കുമ്പോള്‍ നടന്‍ അങ്കിത് മാധവ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ യുപി പൊലീസ് യോഗേഷ് യാദവ് എന്ന കഥാപാത്രത്തെയാണ് അങ്കിത് അവതരിപ്പിച്ചത്.

കണ്ണൂര്‍ സ്‌ക്വാഡില്‍ ക്ലൈമാക്‌സില്‍ മമ്മൂട്ടി വണ്ടി ചേയ്‌സിംഗ് ചെയ്യുന്നൊരു രംഗമുണ്ട്. ഈ രംഗത്തിനായി ഡ്യൂപ്പ് വരുമെന്ന് താന്‍ പ്രതീക്ഷിച്ചെങ്കിലും മമ്മൂട്ടി തന്നെയാണ് ആ രംഗം ചെയ്തത് എന്നാണ് അങ്കിത് പറയുന്നത്. ”ഞാന്‍ ആദ്യം വിചാരിച്ചത് മമ്മൂക്ക ക്ലോസപ്പിലൊക്കെ വരുള്ളൂ. വലിയ ആളല്ലേ, ബാക്കി എല്ലാം ഡ്യൂപ്പ് ചെയ്യും എന്നൊക്കെ ആണ്.”

”പക്ഷേ ഡ്യൂപ്പല്ല അത് ചെയ്തത്. ക്രിട്ടിക്കലായ ചില സീസുണ്ട്. 360 ഡിഗ്രിയില്‍ തിരിയുന്ന സീനൊക്കെ സാറ് സ്വന്തമായി ചെയ്തതാണ്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയിട്ടുണ്ട്. ഞങ്ങളൊക്കെ വണ്ടിയില്‍ ഇരിക്കുവാ, ലക്ഷ്വറി കാറൊക്കെ ഒടിക്കുന്ന ആളാണ് സുമോയില്‍ അങ്ങനത്തെ പ്രകടനം കാഴ്ച വച്ചത്.”

”ഉത്തര്‍പ്രദേശില്‍ 10-15 ഡിഗ്രി തണുപ്പാണ്. പക്ഷേ 6-8 ഡിഗ്രി തണുപ്പായെ ഫീല്‍ ചെയ്യുള്ളൂ. നമ്മളൊക്കെ കമ്പിളി പുതപ്പൊക്കെ മൂടിയാണ് അവിടെ ഇരിക്കുന്നത്. ആ ഒരു കാലാവസ്ഥയില്‍, അണ്‍കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ളൊരു വണ്ടിയില്‍ ഡ്രൈവിംഗ് സീക്വന്‍സ് മൊത്തം ചെയ്തു മമ്മൂക്ക.”

”ടീമിനെ മൊത്തം മാനേജ് ചെയ്ത് എല്ലാം വളരെ കൂളായി അദ്ദേഹം ചെയ്തു. അത്ഭുതമാണത്” എന്നാണ് അങ്കിത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, റോബി വര്‍ഗീസ് രാജു സംവിധാനം ചെയ്ത ചിത്രം 100 കോടി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക