ആള്‍ക്കാര്‍ എന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയുണ്ട്.. മോശം കമന്റിടുന്നത് എന്റെ മറുപടിക്ക് വേണ്ടിയാണെന്ന് ചിലര്‍ പറയും: അഭയ ഹിരണ്‍മയി

ഒരിടയ്ക്ക് ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പും ബ്രേക്കപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്കെതിരെ വരുന്ന എല്ലാ നെഗറ്റീവ് കമന്റുകള്‍ക്കും അഭയ മറുപടി കൊടുക്കാറുണ്ട്.

തനിക്ക് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെ കുറിച്ചാണ് അഭയ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള മെസ്സേജുകളാണ് വരാറുള്ളത്. എല്ലാ ദിവസവും അങ്ങനെ എന്തെങ്കിലും കാണും.

‘ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം’ എന്നൊക്കെയുള്ള മെസേജുകള്‍ വരാറുണ്ട്. ‘അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ’ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്. അതൊക്കെ കാണുമ്പോള്‍ തനിക്ക് സന്തോഷമാണ്. പല തരത്തിലാണ് ആളുകള്‍ നമ്മളെ സ്വീകരിക്കുന്നത്.

നെഗറ്റീവ് മെസേജുകളും വരാറുണ്ട്. ചില സമയത്ത് മറുപടി കൊടുക്കാറുണ്ട്. ആ സമയത്തെ മൂഡ് അനുസരിച്ചിരിക്കും അത്. അറ്റന്‍ഷന് വേണ്ടിയായിരിക്കും ചിലര്‍ ചോദിക്കുന്നത്. ‘അതിന് വേണ്ടിയാണ് മോശം കമന്റിട്ടത്. നിങ്ങള്‍ മറുപടി തന്നല്ലോ, സന്തോഷം’ എന്നൊക്കെ ചിലര്‍ പറയാറുണ്ട്.

താന്‍ അങ്ങനെ സൂപ്പര്‍ കോണ്‍ഫിഡന്റായ സ്ത്രീയല്ല. തന്റേതായ ഇന്‍സെക്യൂരിറ്റീസുണ്ട്, അത് എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ. ആള്‍ക്കാര്‍ തന്നെ ജഡ്ജ് ചെയ്യുമോയെന്ന തരത്തിലുള്ള പേടിയൊക്കെ ഉണ്ടാവറുണ്ട്. അതൊക്കെ മറച്ചുവെച്ചാണ് താന്‍ മുന്നേറുന്നത് എന്നാണ് അഭയ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക