അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല; ഗോപി സുന്ദറുമായി പിരിയാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് അഭയ ഹിരണ്‍മയി

ഗോപി സുന്ദറുമായി പിരിയാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി. എല്ലാവരും വളരുകയല്ലേ, അതിനിടയിലുണ്ടായ ചില ആശയക്കുഴപ്പങ്ങളായിരിക്കാം പിരിയാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ സ്വകാര്യ ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് അവര്‍ തന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

’14 വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. ആഗ്രഹം തോന്നുമ്പോള്‍ വിവാഹം കഴിക്കാമെന്നു കരുതി. എന്നാല്‍ അതിനിടെ ചില മാറ്റങ്ങള്‍ വന്നു. അത് പരസ്പരം ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ ലിവിങ് ടുഗെദര്‍ ജീവിതം വിവാഹത്തിലേയ്‌ക്കെത്തിയില്ല. ഇപ്പോള്‍ എല്ലാറ്റുനുമുപരിയായി ഞാന്‍ എന്റെ കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത്.

വ്യക്തി ജീവിതത്തിനു പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് കരിയര്‍ ശ്രദ്ധിക്കാനായില്ല. അന്ന് ഞാനൊരു വീട്ടമ്മയെപ്പോലെയായിരുന്നു. വീട്ടിലെ എല്ലാ ജോലികളുടെയും പൊതുവെയുള്ള നിയന്ത്രണം എന്റെ ഉത്തരവാദിത്തമായിരുന്നു.

ഗോപി സുന്ദര്‍ എപ്പോഴും തിരക്കില്‍ ആയിരുന്നു. അന്ന് സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനൊന്നും കഴിഞ്ഞില്ല. പക്ഷേ മുന്‍പുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ’, അഭയ പറഞ്ഞു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും