നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല വാരിയംകുന്നന്‍, വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും: ആഷിഖ് അബു

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍പെട്ട സിനിമയാണ് വാരിയംകുന്നന്‍. പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് ആഷിഖ് അബു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കോമ്പസ് സിനിമയ്ക്ക് വാരിയംകുന്നന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പണമില്ലാത്തതിനാലാണ് പിന്മാറിയതെന്ന് സംവിധായകന്‍ പറയുന്നു.

വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയത് തികച്ചു പ്രൊഫഷണലായ ഒരു തീരുമാനമായിരുന്നു എന്നാണ് ആഷിഖ് അബു മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഈ സിനിമ താന്‍ ചെയ്യേണ്ടത് ആയിരുന്നില്ല. വേറെ ഒരു സംവിധായകനുമായി ഒരുപാട് കാലമായി ആലോചിച്ചിരുന്ന സിനിമയായിരുന്നു.

പിന്നെ അത്തരമൊരു സിനിമ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വലിയ രീതിയില്‍ അതിന് സമ്പത്ത് വേണ്ടി വരും. നമ്മള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള സിനിമയേയല്ല. അത്രയും സമ്പത്ത് തല്‍ക്കാലം ഇപ്പോള്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയ്യിലില്ല. സിനിമ നമുക്ക് കൈമാറാനും ആ പ്രൊഡക്ഷന്‍ കമ്പനി തയ്യാറല്ല.

ആ ഒരു അവസ്ഥയില്‍ അത്രയും വലിയ ചരിത്ര സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നാത്തത് കൊണ്ടാണ് വളരെ സമാധാനപൂര്‍വ്വം നിങ്ങള്‍ വേറെയാളെ നോക്കികൊള്ളൂവെന്ന് പറഞ്ഞത്. ഒരു സമ്മര്‍ദ്ദവും തനിക്കങ്ങനെ ഏല്‍ക്കാറില്ല. അത് വലിയൊരു പ്രൊജക്ടാണ്.

തങ്ങളെ പോലുള്ളവര്‍ അത് വളരെ ആത്മാര്‍ത്ഥമായി എക്‌സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടി വരും. ഭാവിയില്‍ അവര് വലിയ സംവിധാനങ്ങള്‍ ഉണ്ടാക്കുമായിരിക്കും, പക്ഷേ ഇപ്പോള്‍ തല്‍ക്കാലം അതില്ല എന്ന തിരിച്ചറിവിലാണ് പിന്മാറിയത് എന്നാണ് ആഷിഖ് അബു പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക