ജീത്തു ജോസഫ് പറഞ്ഞത് കേട്ട് ആ അഞ്ച് മിനിറ്റിനുള്ളില്‍ ഉണ്ടായ ടെന്‍ഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല; കെആര്‍ കൃഷ്ണകുമാര്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാനിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍. തന്റെ ആദ്യത്തെ തിരക്കഥയില്‍ മലയാളത്തിലെ ഏറ്റവും വലിയ നടന്‍ നായകനാവുക എന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

തിരക്കഥാകൃത്തിന്റെ വാക്കുകള്‍

ആദ്യത്തെ തിരക്കഥയില്‍ തന്നെ മലയാളത്തിലെ ഏറ്റവും വലിയ നടന്‍ നായകനാവുക എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്്. തിരക്കഥ മോഹന്‍ലാലിന് അയച്ച് കൊടുത്ത് എന്താണ് പ്രതികരണം എന്നറിയാന്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോഴാണ് സംവിധായകന്‍ ജീത്തു ജോസഫ് വിളിക്കുന്നത്. വിളിച്ചിട്ട് ലാലേട്ടനെ കോണ്‍ഫ്റന്‍സ് ഇടുമെന്ന് പറഞ്ഞു.

ആ അഞ്ച് മിനിറ്റിനുള്ളില്‍ ഉണ്ടായ ടെന്‍ഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല. പിന്നീട് കോള്‍ വന്നു. ഒന്നര മണിക്കൂറാണ് ഞങ്ങള്‍ മൂന്ന് പേരും സംസാരിച്ചത്. സ്‌ക്രിപ്റ്റ് വായിച്ച ശേഷമുള്ള അഭിപ്രായങ്ങള്‍ ചില ഭാഗങ്ങളില്‍ ചില നിര്‍ദേശങ്ങളൊക്കെ അദ്ദേഹം പറഞ്ഞു. ആകാംക്ഷ കാരണം ചില ഭാഗങ്ങള്‍ എനിക്ക് ചര്‍ച്ച ചെയ്യാന്‍ പോലും കഴിഞ്ഞില്ല.

സിനിമ ചെയ്യാന്‍ സമ്മതിച്ചു എന്നത് മാത്രമല്ല, മലയാളത്തിലെ ഏറ്റവും വലിയ നടന്‍ സ്‌ക്രിപ്റ്റില്‍ തിരിത്തലുകള്‍ പറഞ്ഞു തന്നു എന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണ്. എപ്പോഴൊക്കെ മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒരുമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വലിയ വിജയമായിരുന്നു.

അതിലേക്കാണ് എന്റെ തിരക്കഥയുമായി ഞാന്‍ പോകുന്നത്. ആ ഒരു പ്രതീക്ഷ നിലനിര്‍ത്തുന്ന രീതിയിലുള്ള സിനിമയായിരിക്കണം ട്വല്‍ത്ത് മാന്‍ എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക