ഞാന്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു, അത് കണ്ട് മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായി: വിവേക് ഓബ്‌റോയ്

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘യുവ’. അഭിഷേക് ബച്ചന്‍, അജയ് ദേവ്ഗണ്‍, വിവേക് ഓബ്‌റോയ് എന്നിവര്‍ വേഷമിട്ട ചിത്രം ‘ആയിത എഴുത്ത്’ എന്ന പേരില്‍ തമിഴിലും റിലീസ് ചെയ്തിരുന്നു. മാധവന്‍, സൂര്യ, സിദ്ധാര്‍ത്ഥ് എന്നിവരാണ് തമിഴില്‍ നായകന്മാരായത്.

യുവ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് വിവേക് ഓബ്‌റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രീകരണത്തിനിടെ തന്റെ കാലിന് പരിക്കേറ്റത് കണ്ട് സംവിധായകന്‍ മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായി എന്നാണ് വിവേക് ഓബ്‌റോയ് പറയുന്നത്.

”വളരെ രസകരമായ ദിവസമാണ് അതിഭീകരമായ ഒരു മോട്ടോര്‍സൈക്കിള്‍ അപകടത്തിലൂടെ വേദന നിറഞ്ഞതായത്. എന്റെ ഇടതുകാലിന്റെ മൂന്നിടത്താണ് പൊട്ടലുണ്ടായത്. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലുകള്‍ പൊട്ടി പുറത്തുകാണാവുന്ന രീതിയിലായിരുന്നു ഇടതുകാല്‍.”

”രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന എനിക്കൊപ്പം അവരാണുണ്ടായിരുന്നത്. കൂടുതല്‍ മോശമായത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് സംഭവിച്ച അപകടം കണ്ട് മണി അണ്ണായ്ക്ക് ഹൃദയാഘാതമുണ്ടായതായി ഞാന്‍ അറിഞ്ഞു. അജയ്‌യും അഭിഷേകും ഞാന്‍ എനിക്ക് തിരിച്ചു വരാനുള്ള പിന്തുണ നല്‍കിക്കൊണ്ടിരുന്നു.”

”ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ അജയ്‌യും അഭിഷേകും എനിക്കൊപ്പം നിന്ന് തമാശ പറയുകയും എന്നെ ശക്തനാക്കാനും ശ്രമിക്കുകയായിരുന്നു” എന്നാണ് വിവേക് ഓബ്‌റോയ് പറയുന്നത്. അപകടത്തിന് ശേഷം നാല് മാസം കഴിഞ്ഞായിരുന്നു വിവേക് ഓബ്‌റോയി യുവയുടെ സെറ്റില്‍ എത്തിയിരുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി