ഇത് എന്റെ രണ്ടാം ജന്മം, ഡോക്ടര്‍മാര്‍ക്ക് നന്ദി..; ഹൃദയാഘാതത്തെ കുറിച്ച് സുഷ്മിത സെന്‍

തനിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ കുറിച്ച് നടി സുഷ്മിത സെന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ‘Second DOB: 27/02/2023’ (രണ്ടാം ജനനതീയ്യതി: 27/02/2023) എന്ന് കുറിച്ചു കൊണ്ടായിരുന്നു സുഷ്മിതയുടെ പോസ്റ്റ്. തനിക്ക് ഹൃദയാഘാതം സംഭവിച്ച തീയതി ആയിരുന്നു സുഷ്മിത പങ്കുവച്ചത്.

ഇപ്പോഴിതാ, നാഷണല്‍ ഡോക്ടഴ്‌സ് ദിനത്തില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സുഷ്മിത സെന്‍. ”1975 നവംബര്‍ 19ന് എന്റെ മാതാപിതാക്കള്‍ എനിക്ക് ജന്മം നല്‍കി. പക്ഷേ, 2023 ഫെബ്രുവരി 27ന് ഞാന്‍ വീണ്ടും ജനിച്ചു.”

”ഇത്തവണ എന്റെ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഒരു വലിയ ഹൃദയാഘാതം എന്റെ ജീവിതത്തെ എന്നില്‍ നിന്ന് ഏതാണ്ട് അകറ്റി. അവരില്‍ നിന്ന് എനിക്ക് ലഭിച്ച കരുതലും ശക്തിയും കാരണം എനിക്ക് എന്റെ ജീവിത്തില്‍ രണ്ടാം അവസരം ലഭിച്ചു” എന്നാണ് സുഷ്മിതയുടെ വാക്കുകള്‍.

”നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും” (എന്റെ പിതാവ് സുബീര്‍ സെന്നിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍) എന്നും സുഷ്മിത കുറിച്ചിട്ടുണ്ട്.

അതേസമയം, ‘ആര്യ’ എന്ന വെബ് സീരിസിന്റെ ഷൂട്ടില്‍ ആയിരുന്നപ്പോഴാണ് സുഷ്മിത ഹൃദയാഘാതം സംഭവിച്ചത്. സുഷ്മിതയുടെ ആദ്യ വെബ് സീരിസ് ആണ് ആര്യ. ‘താലി’ എന്ന വെബ് സീരിസിലാണ് സുഷ്മിത ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ശ്രീഗൗരി സാവന്ത് ആയാണ് സുഷ്മിത ഇതില്‍ അഭിനയിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക