ഒരു മാസത്തോളം ഇന്‍ജക്ഷനുകള്‍ എടുക്കേണ്ടി വന്നു, മുപ്പതാം വയസിലാണ് അണ്ഡം ശീതികരിച്ച് വെച്ചത്: പ്രിയങ്ക ചോപ്ര

മുപ്പതാം വയസില്‍ താന്‍ അണ്ഡം ശീതികരിച്ചു വച്ചിരുന്നു എന്ന് പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ 39-ാം വയസിലാണ് പ്രിയങ്ക അമ്മയായത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്.

അണ്ഡം ശീതികരിച്ചതിന്റെ വിവിധ സ്റ്റെപ്പുകളില്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചാണ് പ്രിയങ്ക ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘ക്വാണ്ടികോ’ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് താന്‍ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു.

അണ്ഡം ശീതികരിക്കുന്നതിന്റെ ഘട്ടങ്ങള്‍ വളരെ കഠിനമായിരുന്നു. ഒരു മാസത്തോളം ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ടി വന്നു. ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടായിരുന്നു. ഇത് ജോലിയെ ബാധിക്കാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസകരമായിരുന്നു.

എങ്കിലും ജോലി ചെയ്യുന്ന സ്ത്രീകള്‍, സിംഗിളായ സ്ത്രീകള്‍, കുട്ടികള്‍ വേണമെന്ന് ഉറപ്പില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് അണ്ഡം ശീതികരണം മികച്ചൊരു അവസരമാണ്. തന്റെ തീരുമാനത്തിന് മുമ്പ് ഡോക്ടര്‍ കൂടിയായ അമ്മയോടും മറ്റൊരു സുഹൃത്തിനോടും വിശദമായി സംസാരിച്ചിരുന്നു.

അതിനാല്‍ ഇതിനെ ആശങ്കകള്‍ ഒഴിഞ്ഞു. തന്റെ കുഞ്ഞിന് പിതാവാകണമെന്ന് കരുതുന്ന ഒരാളെ എപ്പോ കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു കാര്യം ആലോചിച്ചത് എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ