നടിയുടെ പരാതിയില്‍ തെളിവില്ല! ലൈംഗികപീഡന കേസില്‍ നിന്നും നടന്‍ നാന പടേക്കറെ ഒഴിവാക്കി

ബോളിവുഡ് നടന്‍ നാന പടേക്കര്‍ക്ക് എതിരെയുള്ള ലൈംഗികപീഡന പരാതി പിന്‍വലിച്ചു. നടി തനുശ്രീ ദത്തയുടെ പരാതിയില്‍ തെളിവില്ലെന്ന കാരണത്താലാണ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ പ്രതികളായിരുന്ന മറ്റ് മൂന്ന് പേരെ കൂടി അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ നിന്നൊഴിവാക്കി.

മീടൂ വെളിപ്പെടുത്തല്‍ വ്യാപകമായ സമയത്താണ് തനുശ്രീ ദത്ത, സിനിമാ ചിത്രീകരണത്തിനിടയില്‍ നാനാ പടേക്കറടക്കം ചിലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പറഞ്ഞത്. 2018 ഒക്ടോബറിലാണ് ഓഷീവാര പോലീസില്‍ തനുശ്രീ ദത്ത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.

2008ലും 2010ലുമായി രണ്ട് തവണ മോശമായ അനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടി നാന പടേക്കര്‍, ഗണേശ് ആചാര്യ, രാകേഷ് സാരംഗ്, അബ്ദുള്‍ സമി അബ്ദുള്‍ ഗനി സിദ്ധിഖി എന്നിവരുടെ പേരില്‍ കേസ് ഫയല്‍ ചെയ്തത്.

കേസ് അന്വേഷിച്ച പൊലീസ് സംഭവം നടന്നതിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത വര്‍ഷം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന ശേഷം കേസ് കൊടുക്കാന്‍ ഇത്രയും വൈകിയതിന് പ്രത്യേക കാരണമൊന്നും കാണാനില്ലെന്ന് മജിസ്ട്രേറ്റ് എന്‍വി ബന്‍സാല്‍ ചൂണ്ടിക്കാട്ടി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി