മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് 'അസ്‌ലം', പിന്നെ എന്തിനാണ് മറ്റൊരു മതത്തിന്റെ ആളാകുന്നത്; വിമര്‍ശനവുമായി കങ്കണ

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് ‘അസ്‌ലം’ എന്നാണെന്നും അത് മറച്ചു വച്ച് മറ്റൊരു മതത്തിന്റെ ആളാവുന്നത് എന്തിനാണ് എന്നാണ് കങ്കണ ചോദിക്കുന്നത്. മഹേഷിന്റെ പഴയ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയാണ് കങ്കണയുടെ പ്രതികരണം.

”മഹേഷ് ജി ആളുകളെ ആകസ്മികമായും കാവ്യാത്മകമായും അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് അസ്ലം എന്നാണ്. രണ്ടാം വിവാഹത്തിനായി (സോണി റസ്ദാന്‍) അദ്ദേഹം മതം മാറിയിരുന്നു. അസ്ലം എന്നത് മനോഹരമായ പേരല്ലേ, എന്തിനാണത് മറച്ചു വയ്ക്കുന്നത്. അദ്ദേഹം യഥാര്‍ഥ പേര് ഉപയോഗിക്കണം. മതം മാറിയ ആളായതിനാല്‍ ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കരുത്” എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മുമ്പും മഹേഷ് ഭട്ടിനെതിരെയും കുടുംബത്തിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ടിന്റെ മകള്‍ പൂജ ഭട്ട് സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് പിന്‍മാറിയതിന് ശേഷം അദ്ദേഹം തന്നെ ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്ന് 2020ല്‍ കങ്കണ ആരോപിച്ചിരുന്നു.

മഹേഷിന്റെ രണ്ടാമത്തെ മകളായ ആലിയ ഭട്ട് അഭിനയിച്ച ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായും കങ്കണ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും എന്നാണ് കങ്കണ പറഞ്ഞിരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക