മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് 'അസ്‌ലം', പിന്നെ എന്തിനാണ് മറ്റൊരു മതത്തിന്റെ ആളാകുന്നത്; വിമര്‍ശനവുമായി കങ്കണ

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് ‘അസ്‌ലം’ എന്നാണെന്നും അത് മറച്ചു വച്ച് മറ്റൊരു മതത്തിന്റെ ആളാവുന്നത് എന്തിനാണ് എന്നാണ് കങ്കണ ചോദിക്കുന്നത്. മഹേഷിന്റെ പഴയ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയാണ് കങ്കണയുടെ പ്രതികരണം.

”മഹേഷ് ജി ആളുകളെ ആകസ്മികമായും കാവ്യാത്മകമായും അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് അസ്ലം എന്നാണ്. രണ്ടാം വിവാഹത്തിനായി (സോണി റസ്ദാന്‍) അദ്ദേഹം മതം മാറിയിരുന്നു. അസ്ലം എന്നത് മനോഹരമായ പേരല്ലേ, എന്തിനാണത് മറച്ചു വയ്ക്കുന്നത്. അദ്ദേഹം യഥാര്‍ഥ പേര് ഉപയോഗിക്കണം. മതം മാറിയ ആളായതിനാല്‍ ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കരുത്” എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മുമ്പും മഹേഷ് ഭട്ടിനെതിരെയും കുടുംബത്തിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ടിന്റെ മകള്‍ പൂജ ഭട്ട് സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് പിന്‍മാറിയതിന് ശേഷം അദ്ദേഹം തന്നെ ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്ന് 2020ല്‍ കങ്കണ ആരോപിച്ചിരുന്നു.

മഹേഷിന്റെ രണ്ടാമത്തെ മകളായ ആലിയ ഭട്ട് അഭിനയിച്ച ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായും കങ്കണ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും എന്നാണ് കങ്കണ പറഞ്ഞിരുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി