'അവതാര്‍' എന്ന പേര് നിര്‍ദേശിച്ചത് ഞാന്‍, ജെയിംസ് കാമറൂണ്‍ 18 കോടി ഓഫര്‍ ചെയ്തിട്ടും ഞാന്‍ മുഖ്യ വേഷം നിരസിച്ചു: ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ബ്രമാണ്ഡ ചിത്രം ‘അവതാര്‍’ സിനിമയ്ക്ക് ആ പേര് നിര്‍ദേശിച്ചത് താന്‍ ആണെന്ന് ബോളിവുഡ് താരം ഗോവിന്ദ. നടന്‍ മുകേഷ് ഖന്നയുമായുമുള്ള പോഡ്കാസ്റ്റിലാണ് ഗോവിന്ദ സംസാരിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം തനിക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ദേഹത്ത് പെയിന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഗോവിന്ദ പറയുന്നത്.

”ഞാന്‍ വലിയൊരു ഒരു ഓഫര്‍ ഉപേക്ഷിച്ചു, അത് ഉപേക്ഷിച്ചത് ഇപ്പോഴും വേദനയുള്ള ഓര്‍മ്മയാണ്. അമേരിക്കയില്‍ ഞാന്‍ ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നല്‍കി, അത് വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി.”

”അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ ഞാന്‍ അവരെ ഡിന്നറിന് ക്ഷണിച്ചു. കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകന്‍ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു.”

”അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും. നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം” എന്നാണ് ഗോവിന്ദ പറയുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി