ഞങ്ങളുടെ അമ്മയെ അഭിസാരികയാക്കി, അശ്ലീലമായ രീതിയിലാണ് ആലിയ അവതരിപ്പിച്ചിരിക്കുന്നത്; ഗംഗുഭായ് കത്ത്യവാടി സിനിമക്ക് എതിരെ കുടുംബം

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ പെട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവാടി. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആരോപിച്ച് ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ സംവിധായകനെതിരെയും ചിത്രത്തിലെ നായിക ആലിയ ഭട്ടിനെതിരെയും കേസ് നല്‍കിയിരുന്നു.

തന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി എന്നാണ് വളര്‍ത്തു പുത്രന്‍ ബാബു ഇപ്പോള്‍ പ്രതികരിക്കുന്നത്. ആളുകള്‍ ഇപ്പോള്‍ തന്റെ അമ്മയെ കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്ന് ബാബു ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയില്‍. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ? നിങ്ങള്‍ ഗംഗുഭായിയെ ലേഡി ഡോണ്‍ ആയി ചിത്രീകരിച്ചു എന്നാണ് ഗംഗുഭായിയുടെ കുടുംബ അഭിഭാഷകന്‍ നരേന്ദ്ര പറയുന്നത്.

ചെറുമകള്‍ ഭാരതിയും സിനിമയ്‌ക്കെതിരെ പ്രതികരിച്ചു. തന്റെ മുത്തശ്ശി കാമാത്തിപുരയിലാണ് താമസിച്ചിരുന്നത്. അപ്പോള്‍ അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും വേശ്യകളായി മാറിയോ? മുത്തശ്ശി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ ദത്തെടുത്തിട്ടുണ്ട്.

തങ്ങള്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ തങ്ങളെ മോശമായിട്ടാണ് കാണുന്നത്. മുത്തശ്ശി കുട്ടികളെ ദത്തെടുക്കുമ്പോള്‍ കര്‍ശനമായ ദത്തു നിയമങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഭാരതി പറഞ്ഞു. അതേയമയം, ഫെബ്രുവരി 25ന് ആണ് ഗംഗുഭായ് കത്ത്യവാഡി തിയറ്ററുകളിലെത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക