മദ്യപിച്ചിരുന്നതു കൊണ്ട് മാത്രമാണ് ഞാന്‍ അവളെ വെറുതെ വിട്ടത്, പാര്‍ട്ടിക്കിടെ മോശം അനുഭവം; വെളിപ്പെടുത്തി ഫാത്തിമ സന ഷെയ്ഖ്

നടന്‍ ആമിര്‍ ഖാന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഭാര്യ കിരണ്‍ റാവുമായി പിരിയാനുള്ള കാരണം ഫാത്തിമയുമായുള്ള പ്രണയമാണ് എന്ന തരത്തില്‍ പ്രചാരണങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഫാത്തിമ.

ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ മനസു തുറന്നത്. ”ഞാന്‍ ഈയ്യടുത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഒരു മര്യാദയില്ലാത്ത പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളെ എനിക്ക് പരിചയമില്ലായിരുന്നു.”

”ചിലപ്പോള്‍ ആളുകള്‍ മറ്റുള്ളവരോട് മോശമായി പെരുമാറുള്ള എക്സ്‌ക്യൂസ് ആയി മദ്യത്തെ കാണും. അവള്‍ അത്തരത്തിലൊരു പെണ്‍കുട്ടിയായിരുന്നു. എന്റെ മുടി ഞാന്‍ അഴിച്ചിട്ടിരിക്കുകയാണ്. അത് എന്റെ ഇഷ്ടമാണ്. പക്ഷെ അവള്‍ക്ക് എന്താണ് പ്രശ്നം എന്നറിയില്ല, നീ പാര്‍ട്ടിയ്ക്ക് ചേരുന്നവളല്ലെന്ന് അവള്‍ പറഞ്ഞു.”

”അവള്‍ മദ്യപിച്ചിരുന്നതിനാല്‍ മാത്രമാണ് ഞാന്‍ വെറുതെ വിട്ടത്. പരുക്കനായിട്ടാണ് അവള്‍ പെരുമാറിയത്. എന്താണ് കാരണമെന്ന് അറിയില്ല. നിന്റെ മുഖം നല്ലതാണ്, പക്ഷെ മുടി അഴിച്ചിട്ടത് ഭംഗിയായില്ല, ഞാന്‍ മുടി കെട്ടിത്തരാമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അവള്‍ എന്റെ കണ്ണില്‍ ഐ ലൈനര്‍ ഇട്ടു.”

”മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഇത്ര ചൂടത്ത് എന്താണ് മുടി കെട്ടാത്തത് എന്നവള്‍ ചോദിച്ചു. എനിക്ക് മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഈ സംഭവം തന്നെ കരയിപ്പിച്ചു. അതിന് ശേഷം താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്ന് ആ പെണ്‍കുട്ടി തന്നെ പരിചയപ്പെടുത്തി” എന്നാണ് ഫാത്തിമ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക