മദ്യപിച്ചിരുന്നതു കൊണ്ട് മാത്രമാണ് ഞാന്‍ അവളെ വെറുതെ വിട്ടത്, പാര്‍ട്ടിക്കിടെ മോശം അനുഭവം; വെളിപ്പെടുത്തി ഫാത്തിമ സന ഷെയ്ഖ്

നടന്‍ ആമിര്‍ ഖാന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഭാര്യ കിരണ്‍ റാവുമായി പിരിയാനുള്ള കാരണം ഫാത്തിമയുമായുള്ള പ്രണയമാണ് എന്ന തരത്തില്‍ പ്രചാരണങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഫാത്തിമ.

ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ മനസു തുറന്നത്. ”ഞാന്‍ ഈയ്യടുത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഒരു മര്യാദയില്ലാത്ത പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളെ എനിക്ക് പരിചയമില്ലായിരുന്നു.”

”ചിലപ്പോള്‍ ആളുകള്‍ മറ്റുള്ളവരോട് മോശമായി പെരുമാറുള്ള എക്സ്‌ക്യൂസ് ആയി മദ്യത്തെ കാണും. അവള്‍ അത്തരത്തിലൊരു പെണ്‍കുട്ടിയായിരുന്നു. എന്റെ മുടി ഞാന്‍ അഴിച്ചിട്ടിരിക്കുകയാണ്. അത് എന്റെ ഇഷ്ടമാണ്. പക്ഷെ അവള്‍ക്ക് എന്താണ് പ്രശ്നം എന്നറിയില്ല, നീ പാര്‍ട്ടിയ്ക്ക് ചേരുന്നവളല്ലെന്ന് അവള്‍ പറഞ്ഞു.”

”അവള്‍ മദ്യപിച്ചിരുന്നതിനാല്‍ മാത്രമാണ് ഞാന്‍ വെറുതെ വിട്ടത്. പരുക്കനായിട്ടാണ് അവള്‍ പെരുമാറിയത്. എന്താണ് കാരണമെന്ന് അറിയില്ല. നിന്റെ മുഖം നല്ലതാണ്, പക്ഷെ മുടി അഴിച്ചിട്ടത് ഭംഗിയായില്ല, ഞാന്‍ മുടി കെട്ടിത്തരാമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അവള്‍ എന്റെ കണ്ണില്‍ ഐ ലൈനര്‍ ഇട്ടു.”

”മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഇത്ര ചൂടത്ത് എന്താണ് മുടി കെട്ടാത്തത് എന്നവള്‍ ചോദിച്ചു. എനിക്ക് മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഈ സംഭവം തന്നെ കരയിപ്പിച്ചു. അതിന് ശേഷം താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്ന് ആ പെണ്‍കുട്ടി തന്നെ പരിചയപ്പെടുത്തി” എന്നാണ് ഫാത്തിമ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ