ഞാന്‍ അവനെ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു, പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം: ബിപാഷ ബസു

ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. നേരത്തെ രണ്ടു തവണ വിവാഹിതനായിരുന്ന കരണിന്റെ മൂന്നാം വിവാഹമായിരുന്നു ബിപാഷയുമായി. മൂന്നാം വിവാഹമായതിനാല്‍ കരണിനെ അംഗീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് ബിപാഷ തുറന്നു പറഞ്ഞിരുന്നു.

ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന്‍ തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. തന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ തനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിട്ടുള്ളത് ആയിരുന്നു.

അത് അവന്റെ വിവാഹ ജീവിതത്തേക്കാള്‍ വളരെ വലുതാണ്. ഇക്കാര്യം താന്‍ തന്റെ മാതാപിതാക്കളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. താന്‍ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം.

അപ്പോള്‍ അതെങ്ങനെയാണ് തന്നെ അവനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് അച്ഛനോടും അമ്മയോടും ചോദിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ കരണ്‍ അമ്മയെ വീഴ്ത്തി. എന്നാല്‍ അച്ഛന് അദ്ദേഹത്തോട് ലയിക്കാന്‍ കുറച്ച് സമയം എടുത്തു.

എന്നാല്‍ ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ നല്ലൊരു കൂട്ടുകെട്ട് രൂപപ്പെടുത്താനും സുഹൃത്തുക്കളെ പോലെ ജീവിക്കാനും സാധിക്കുന്നുണ്ട്. അവര്‍ തമ്മില്‍ നല്ല ഐക്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് ബിപാഷ പറയുന്നത്.നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എലോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ബിപാഷയും കരണും കാണുന്നതും പ്രണയത്തിലാകുന്നതും. 2016ല്‍ ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ കരണിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു എലോണ്‍. നടിമാരായ ശ്രദ്ധ നിഗം, ജെന്നിഫര്‍ വിങ്കട്ട് എന്നിവരായിരുന്നു കരണിന്റെ മുന്‍ ഭാര്യമാര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക