ജീവിതത്തില്‍ രണ്ട് ചോയ്‌സുകളുണ്ട്..; വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ നിഗൂഢത ഒളിപ്പിച്ച് മലൈകയും അര്‍ജുനും, പോസ്റ്റ് ചര്‍ച്ചയാകുന്നു

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ബോളിവുഡില്‍ നിലവില്‍ ഹോട്ട് ടോപിക് ആയി മാറിയിരിക്കുന്നത്. ഇരുവരും സുഹൃത്തുക്കളായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, നിഗൂഢമായ പോസ്റ്റുകളാണ് ഇരുതാരങ്ങളും പങ്കുവച്ചിരിക്കുന്നത്.

”നമുക്ക് ജീവിതത്തില്‍ രണ്ട് ചോയ്‌സുകളുണ്ട്. ഭൂതകാലത്തിന്റെ തടവുകാരോ ഭാവി സാധ്യതകള്‍ അന്വേഷിക്കുന്നവരോ ആകാം” എന്നാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. താരങ്ങള്‍ വേര്‍പിരിയില്ലെന്ന് മലൈകയുടെ മാനേജര്‍ വെളിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്.

നേരത്തെ, മലൈകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ”നമ്മെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളാണ് ഭൂമിയിലെ ഏറ്റവും വലിയ നിധി. അവ വാങ്ങാനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ല, നമുക്കോരോരുത്തര്‍ക്കും അവയില്‍ ചിലത് മാത്രമേയുള്ളൂ” എന്നായിരുന്നു മലൈകയുടെ പോസ്റ്റ്.

അതേസമയം, 2018ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. 2019ല്‍ ആയിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും വ്യക്തമാക്കിയത്. ഇതോടെ ഇരുവരുടെയും പ്രായവ്യത്യാസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. പ്രായവ്യത്യാസം എന്നും വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക