കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് നടി അനന്യ പാണ്ഡെ. കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞിരുന്നു. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുകയും സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ നശിച്ച നിലയിലുമായിരുന്നു താന്‍ എന്നുമാണ് അനന്യ തുറന്നു പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്റെ ഉറക്കം കളഞ്ഞിരുന്നു. തെറപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചു പോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല.

കമന്റുകള്‍ വായിച്ച്, അത് വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു. തെറപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും പഠിച്ചു.

അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു. ഒപ്പം പഠിച്ചതാണെന്ന് അവകാശപ്പെട്ടാണ് അപവാദം പ്രചരിപ്പിച്ചത്. ആദ്യം ഞാനോര്‍ത്തത് ഇതൊന്നും ആരും വിശ്വസിക്കില്ല എന്നാണ്. പക്ഷേ ആളുകള്‍ അതൊക്കെ വിശ്വസിച്ചു. ചിലപ്പോഴൊക്കെ എനിക്കീ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് ഓടിക്കളയാന്‍ തോന്നും.

കൂനിയെന്നും, പരന്ന മാറിടമുള്ളവളെന്നും, കോഴിക്കാല് പോലെയാണെന്നും കരടിയെ പോലെ രോമം നിറഞ്ഞതാണ് എന്നുമെല്ലാം സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് സോഷ്യല്‍ മീഡിയക്കാലത്ത് നടക്കുന്നത് എന്നാണ് അനന്യ പാണ്ഡെ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി