ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

അധികം ഉയരമില്ലാത്തതിനാല്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലില്‍ നാനാ പടേക്കറുമായി സംസാരിച്ചപ്പോഴാണ് ഉയരം കുറവായതിനാല്‍ അപകര്‍ഷതാബോധം തോന്നിയിട്ടുണ്ടെന്ന് ആമിര്‍ വെളിപ്പെടുത്തിയത്. 5 ഇഞ്ച് ഉയരമാണ് ആമിര്‍ ഖാനുള്ളത്. ‘വനവാസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ആമിര്‍ സംസാരിച്ചത്.

ഉയരം കുറവായതിനാല്‍ ആളുകള്‍ എന്നെ സ്വീകരിക്കാതിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി അതിലൊന്നും കാര്യമില്ലെന്ന്. എങ്കിലും ആ സമയത്ത് ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, ഇതാദ്യമായല്ല ആമിര്‍ ഖാന്‍ തന്റെ ഉയരക്കുറവിനെ കുറിച്ച് പറയുന്നത്.

2012ല്‍ തലാഷ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് തന്നെ ആളുകള്‍ കുള്ളന്‍ എന്ന് വിളിക്കുമെന്ന് ആമിര്‍ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ കരിയറിനെ ഇത് ബാധിച്ചിട്ടില്ല. തുടക്കത്തില്‍ ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരുമെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പിന്നീട് നമ്മള്‍ മനസിലാക്കുമെന്നും ആമിര്‍ പറയുന്നുണ്ട്.

എത്രത്തോളം സത്യസന്ധമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു, നിങ്ങളുടെ ജോലി ആളുകളെ എങ്ങനെ ആകര്‍ഷിക്കും എന്നതാണ് പ്രധാനം, അതിന് ശേഷം മറ്റെല്ലാം പ്രധാന്യമില്ലാത്തതാണ് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘ലാല്‍ സിങ് ഛദ്ദ’ ആണ് ആമിറിന്റെതായി ാെടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക