മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയുടെ സംഘത്തില്‍ നിന്നുള്ളവരെന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു വധഭീഷണി ഉയര്‍ത്തിയത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സന്ദേശത്തില്‍ ഭീഷണിയെ കൂടാതെ മോചന ദ്രവ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. സല്‍മാന്‍ ഖാന് ജീവന്‍ നഷ്ടമാകാതിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം ആരംഭിക്കുന്നത്.

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനാണ് സംസാരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ജീവനോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണം. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അയാളെ കൊലപ്പെടുത്തും. തങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണെന്നും സന്ദേശത്തില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രിയെത്തിയ സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബര്‍ 30നും ഇത്തരത്തില്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം എത്തിയിരുന്നു.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...