ടിക് ടോക് ഉപയോഗിക്കുന്നവരാണോ?; എങ്കില്‍ അടുത്ത 'മിസ് കേരള ടിക് ടോക് സ്റ്റാര്‍' നിങ്ങളായിരിക്കും

മലയാള മണ്ണിന്റെ റാണിയെ കണ്ടെത്തുന്ന മിസ് കേരള മത്സരം 20 -ാമത്തെ വര്‍ഷം ആഘോഷിക്കുമ്പോള്‍ പരമ്പരാഗതമായി നടന്ന് പോന്നിരുന്ന മത്സരങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നിരിക്കുകയാണ്. ലോകത്തിലാദ്യമായാണ് ഒരു ബ്യൂട്ടി പേജന്റ് മത്സരാര്‍ത്ഥികളെ ഡിജിറ്റല്‍ ഓഡിഷന്‍ വഴി തിരഞ്ഞെടുക്കുന്നത്. ഡിജിറ്റല്‍ ഓഡിഷനിലൂടെ പുതുമ കൊണ്ട് വന്നത് ടിക്ടോകുമായി സംയോജിച്ചാണ്. ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിച്ച് മത്സരാര്‍ത്ഥികളുടെ കഴിവും സര്‍ഗ്ഗാത്മകതയും ഒരു വലിയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ടിക്ക് ടോക്കിലൂടെ ലഭിച്ചത്.

ടിക് ടോക്കിലൂടെ വ്യത്യസ്ത കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇത്തവണത്തെ മിസ് കേരളയിലൂടെ ഒരു സുവര്‍ണ്ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ടിക് ടോക്കിലൂടെ പുതുമയാര്‍ന്ന കണ്ടന്റുകള്‍ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുന്നത് വഴി അവരുടെ കഴിവുകളും സര്‍ഗ്ഗാത്മകതയും ആഗോള പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് എത്തുന്നത്.

സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള സമയത്ത് വളരെ ചുരുങ്ങിയ സമയംകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഒരു ഇടം നേടിയ ആപ്ലിക്കേഷനാണ് ടിക്ക് ടോക്ക്. ലോകത്താകമാനം 150 കോടിയിലേറെ പേര്‍ ആപ്ലിക്കേഷന്‍ ഇതിനോടകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. 2019 ല്‍ ഇന്ത്യയില്‍ മാത്രം 28 കോടി ആളുകളാണ് ടിക്ടോക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. വാട്സആപ്പും ഫേസ്ബുക്കും മെസഞ്ചറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടികടോക്.

മിസ് കേരള മത്സരം 20-ാമത്തെ വര്‍ഷം വിജയകരമായി എത്തിച്ചതിന്റെ സന്തോഷത്തിലാണ്, ഒപ്പം ഇത്തവണ ഡിജിറ്റല്‍ ഓഡിഷനിലൂടെ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതിലും. സോഷ്യല്‍ മീഡിയ പാട്നറായ ടികടോക്ക് വഴി മത്സരാര്‍ത്ഥികളുടെ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും വലിയൊരു കാഴ്ചക്കാരുടെ മുന്നില്‍ എത്തിച്ചതിന്റെ സന്തോഷം വേറെയാണ്. കൂടാതെ മിസ് കേരളയിലൂടെ ടികടോക് സ്റ്റാറിനെയും കണ്ടെത്തുകയാണ് ഈ വര്‍ഷം. മിസ് കേരള ബ്യൂട്ടി പേജന്റ് ഡയറക്ടര്‍ റാം സി മേനോന്‍ വ്യക്തമാക്കി.

മിസ് കേരള ഇത്തവണ പുതിയ ഫോര്‍മാറ്റില്‍ കൊണ്ട് വന്നത് മത്സരാര്‍ത്ഥികള്‍ക്ക് ഒരുപാട് അവസരങ്ങളും നേടികൊടുക്കാനും അതോടൊപ്പം തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സഹായകമായി. മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ വലിയൊരു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍, ടിക്ടോക് വക്താവ് വ്യക്തമാക്കി.


ടിക്ടോക്കിലൂടെ ക്രിയാത്മകമായ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണ് മിസ് കേരളയിലൂടെ ലഭിക്കുന്നത്. മിസ് കേരള ടിക്ടോക് സ്റ്റാറാകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറിജിനല്‍ കണ്ടന്റുകള്‍ നിര്‍മ്മിച്ച് #BeADigtalStar എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ബ്യൂട്ടി/ ഫാഷന്‍, മ്യൂസിക്, ട്രാവല്‍, ഡാന്‍സ്, ഫുഡ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഇവയില്‍ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്താണ് കണ്ടന്റുകള്‍ നിര്‍മ്മിക്കേണ്ടത്.

ഈ ഒരവസരം ഡിസംബര്‍ ഏഴ് വരെയാണ്. മിസ് കേരള പ്ലാറ്റ്‌ഫോമിലൂടെ ടിക് ടോക് സ്റ്റാറാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ https://vm.tiktok.com/9pTUvY/ ലിങ്കില്‍ ക്ലിക് ചെയ്ത് ഡീഡിയോ കണ്ടന്റുകള്‍ നിര്‍മ്മിച്ച് #BeADigtalStar എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്താല്‍ മതിയാകും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ