#BoycottNetflix; മോദിയെ വിമര്‍ശിച്ച നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി സംഘപരിവാര്‍

നെറ്റ്ഫ്ളിക്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുമായി മോദി അനുകൂലികള്‍. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജ് മോദി സര്‍ക്കാറിനെ വിമര്‍ശിച്ച വീഡിയോയുടെ പേരിലാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ #BoycottNetflix എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍.

ഹസന്‍ മിന്‍ഹാജ് അവതരിപ്പിക്കുന്ന “ഇന്ത്യന്‍ ഇലക്ഷന്‍സ്/പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്” എന്ന വീഡിയോ പരിപാടിയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്ക് മോദിയെ ഉത്തരവാദിയാക്കി കൊണ്ടുള്ളതാണ് വീഡിയോ.

ഇതിന്റെ പേരിലാണ് ഹസനെതിരെ മോദി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും ഭാരത സര്‍ക്കാരിനെ അവഹേളിക്കുന്നതാണെന്നുമാണ് ഉയരുന്ന ആരോപണം. ബാലാകോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് പാക് അനുകൂല കഥയാണ് ഹസന്‍ നല്‍കിയതെന്നും സംഘപരിവാര്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് മധ്യവയസ്കരോട് ഹസന്‍ ചോദിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇവര്‍ ഒന്നും തന്നെ വെട്ടിത്തുറന്ന് പറയാന്‍ തയ്യാറാകുന്നില്ല. “നിങ്ങളുടെ പേരെന്താണ്? നിങ്ങളുടെ പേര് ഒരു തീവ്രവാദിയുടേത് പോലുണ്ട്. നിങ്ങള്‍ പാകിസ്ഥാന്‍ ചാരനായിരിക്കാം എന്ന് ഇന്ത്യന്‍ വംശജര്‍ ഹസനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് വളരെ വിശദമായി തന്നെ ഹസന്‍ വീഡിയോയില്‍ പറയുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലുള്ള രാജ്യത്തിന്റെ അവസ്ഥ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ്. നോട്ടുനിരോധനം, ദേശീയ പൗരത്വ പട്ടിക, ഇന്ത്യ പാക് സംഘര്‍ഷം, തൊഴിലില്ലായ്മ തുടങ്ങിയ എല്ലാത്തിനെ കുറിച്ചും ഹസന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടുന്നു. “അദ്ദേഹം എല്ലാ സമയത്തും പ്രസംഗിക്കും. എന്നാല്‍ അധികാരത്തിലേറിയതിന് ശേഷം ഒരു പത്രസമ്മേളനം പോലും നടത്താത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഹസന്‍ പറയുന്നു.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌