വിവാഹമോചനക്കേസ് നിലനില്‍ക്കെ ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞ് വേണമെന്ന ആവശ്യവുമായി ഭാര്യ കോടതിയില്‍

വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞുവേണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. മുംബൈ സ്വദേശിനിയായ 35 കാരിയാണ് അകന്നു കഴിയുന്ന ഭര്‍ത്താവില്‍ നിന്നും രണ്ടാമതും കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നതിന് മുമ്പ് ശാരീരിക ബന്ധം വഴിയോ കൃത്രിമ ബീജസങ്കലനം വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതിയുടെ ഹര്‍ജിയില്‍ പറയുന്നത്. നന്ദെഡ് കുടുംബകോടതിയിലാണ് ഈ അപൂര്‍വ ഹര്‍ജി എത്തിയിരിക്കുന്നത്.

മാനുഷിക പരിഗണനയുടെ പേരില്‍ നിയമം സ്ത്രീക്ക് പ്രത്യുല്‍പ്പാദനത്തിന് അവകാശം നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു.

വാര്‍ധക്യത്തില്‍ തനിക്ക് തുണയാകാന്‍ ഒരു കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യം ന്യായമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ജൂണ്‍ 24 ന് മുമ്പായി ഇരുവരും കൗണ്‍സിലിങില്‍ പങ്കെടുക്കുകയും ഐവിഎഫ് വിദഗ്ദനെ കാണുകയും വേണമെന്നാണ് കോടതിയുടെ നിര്‍ദേശം.

എന്നാല്‍ കോടതിയുടെ വിധി നിയമപരമല്ലെന്നും വ്യാമോഹവും സാമൂഹിക നീതിക്ക് ഉതകുന്നതല്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ എആര്‍ടി സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ ആകാം എന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു. പ്രത്യുല്‍പ്പാദന അവകാശം വൈകാരികമായ ചര്‍ച്ചയാണെന്നും അതിസങ്കീര്‍ണമായ പ്രശ്‌നമാണെന്നും കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു. മാത്രവുമല്ല ഭര്‍ത്താവിന്റെ പൂര്‍ണ അനുവാദമില്ലാതെ എആര്‍ടി ചെയ്യാന്‍ നിയമത്തിന് പരിമിതികളുണ്ടെന്ന് യുവതിയോടും കോടതി പറഞ്ഞു.

ഐടി ഉദ്യോഗസ്ഥരായ ഇരുവര്‍ക്കും ഒരു കുട്ടി ഉണ്ട്. 2017ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ ഭര്‍ത്താവ് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018ല്‍ തങ്ങളുടെ വിവാഹ ബന്ധം പഴയ പടി ആക്കണമെന്നും ഒരു കുട്ടി കൂടി വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ സ്ത്രീയുടെ അവകാശം ന്യായമാണെന്നും അതേസമയം പുരുഷന്റെ അനുവാദം ഇത്തരം കേസുകളില്‍ നിര്‍ണായകമാണെന്നും കോടതി പറഞ്ഞു.

നിലവിലുള്ള കുട്ടിക്ക് പിതാവ് ചിലവിന് കൊടുക്കണമെന്ന് ഉത്തരവിട്ട കോടതി ഭാര്യക്ക് ജോലിയുള്ളതിനാല്‍ ജീവനാംശം കൊടുക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി അമ്മക്കൊപ്പമാണ് കഴിയുന്നത്. എന്നാല്‍ ഭര്‍ത്താവ് രണ്ടാമത്തെ കുഞ്ഞിനെ നല്‍കിയില്ലെങ്കില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് ഭാര്യ പറയുന്നത്.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു