ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്ന യുവാക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം ഉണ്ടായത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഓസ്‌ട്രേലിയയിലും യുകെയിലും ഉള്‍പ്പെടെ കുടിയേറ്റം ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. കാനഡയാകട്ടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലുള്‍പ്പെടെ ഇടഞ്ഞതോടെ ഇന്ത്യക്കാരുടെ കുടിയേറ്റം അനശ്ചിതത്വത്തിലായിട്ടുണ്ട്. ഒരു നല്ല ഭാവി സ്വപ്‌നം കണ്ട് യുവാക്കള്‍ വീണ്ടും യുഎഇയിലേക്കാണ് വ്യാപകമായി ടിക്കറ്റെടുത്ത് തുടങ്ങിയിരിക്കുന്നത്.

എന്നാല്‍ കുടിയേറ്റം യുഎഇയെയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ജനസംഖ്യയും അനിയന്ത്രിതമായ കുടിയേറ്റവും യുഎഇയിലും ഇന്ത്യക്കാരുടെ നിലനില്‍പ്പിന് ചോദ്യ ചിഹ്നമാകുകയാണ്. പ്രവാസികളുടെ അനിയന്ത്രിത കുടിയേറ്റത്തോടെ യുഎഇയിലെ പ്രൊഫഷണല്‍ തൊഴിലാളികളുടെ ശരാശരി ആരംഭ ശമ്പളം പ്രതിവര്‍ഷം 0.7 ശതമാനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിനാന്‍സ്, അക്കൗണ്ടിംഗ്, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലുണ്ടായ തൊഴിലാളികളുടെ വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതാണ് വേതനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഇതിനുപുറമേ ജനസംഖ്യ വര്‍ദ്ധനവും വേതനം കുറയാന്‍ കാരണമായി. അബുദാബി-ദുബയ് എന്നിവിടങ്ങളിലാണ് പ്രധാനമായും ജനസംഖ്യ വര്‍ദ്ധനവുണ്ടായത്.

ദുബയിലെ മാത്രം ജനസംഖ്യ 3.798 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അബുദാബിയിലെ ജനസംഖ്യയും കണക്കുകള്‍ പ്രകാരം 3.79 ദശലക്ഷമാണ്. അതേ സമയം ടെക്‌നോളജി, നിയമം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം മേഖലകളില്‍ ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുണ്ട്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ