കഴുകന്മാരുടെ എണ്ണം കുറയുന്നത് മനുഷ്യരുടെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം!

മനുഷ്യൻ പല ജീവജാലങ്ങളുടെയും തിരോധാനത്തിനും വംശനാശത്തിനും കാരണമായിട്ടുണ്ട്. ഈ വംശനാശം സംഭവിക്കുന്നതിൻ്റെ ഭയാനകമായ നിരക്ക് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരെ അടക്കം ആശങ്കാകുലരാക്കുകയാണ്. ജൈവവൈവിധ്യത്തിൻ്റെ നഷ്ടം താങ്ങാനാകാത്ത ഒരു നഷ്ടമാണ്. കാരണം അത് മനുഷ്യൻ്റെ നിലനിൽപ്പിനെയും കൂടിയാണ് ബാധിക്കുന്നത്.

ഇന്ത്യൻ കഴുകന്മാരുടെ എണ്ണം കുറയുന്നതും മനുഷ്യരുടെ മരണവും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ഒരു പഠനമാണ് ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്നത്. ലോകത്തെ നിലനിർത്തുന്ന ജീവജാലങ്ങളിൽ കഴുകന്മാരും ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കഴുകന്മാരുടെ വംശനാശം അഞ്ച് വർഷത്തിനിടെ 5,00,000 ആളുകളുടെ മരണത്തിലേക്ക് നയിച്ചതായാണ് ഒരു പുതിയ പഠനം പറയുന്നത്.

ഡൈക്ലോഫെനാക് എന്ന മരുന്ന് കാരണം ഇന്ത്യൻ കഴുകന്മാരുടെ വംശനാശം അഞ്ച് വർഷത്തിനിടെ 500,000 മനുഷ്യ മരണത്തിലേക്ക് നയിച്ചതായാണ് കണ്ടെത്തൽ. കഴുകന്മാരുടെ കുറവ് മൃഗങ്ങളുടെ ശവശരീരങ്ങളിൽ നിന്നുള്ള അണുബാധയുടെ വർദ്ധനവിന് കാരണമാവുകയും എന്നും ഇത് മനുഷ്യരുടെ മരണത്തിന് ഇടയാക്കിയെന്നുമാണ് പഠനം പറയുന്നത്.

അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ‘The Social Costs of Keystone Species Collapse: Evidence From The Decline of Vultures in India’ എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. മനുഷ്യജീവനുകളുടെ നഷ്‌ടത്തിനൊപ്പം ഇത് ഇന്ത്യക്കും വളരെയധികം നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2000 മുതൽ 2005 വരെ രാജ്യത്തിന് 69.4 ബില്യൺ ഡോളർ അല്ലെങ്കിൽ പ്രതിവർഷം 58,621 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചു എന്നാണ് പഠനം പറയുന്നത്.

ഒരു കാലത്ത് ഇന്ത്യയിൽ 9 ഇനം ഇന്ത്യൻ കഴുകന്മാർ ഇന്ത്യയിൽ കാണപ്പെട്ടിരുന്നു. ഇന്ത്യൻ കഴുകന്മാർ പ്രധാനമായും ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ ആണ് ഭക്ഷിക്കുന്നത്. ചത്ത മൃഗങ്ങളെ നീക്കം ചെയ്യുന്നതിലൂടെ അവ ആവാസവ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് രോഗങ്ങൾ പടരുന്നത് തടയാനും സഹായിക്കുന്നു.
എന്നാൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞത് ശവശരീരങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾക്കും അണുബാധകൾക്കും കാരണമായി.

ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം കന്നുകാലികളുണ്ട്. അസുഖമുള്ള കന്നുകാലികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പുതിയ മരുന്ന് അവതരിപ്പിച്ചതോടെയാണ് കഴുകന്മാരുടെ എണ്ണം കുത്തനെ കുറഞ്ഞത്. ഡൈക്ലോഫെനാക്(diclofenac) എന്ന വില കുറഞ്ഞ നോൺ-സ്റ്റിറോയിഡൽ മരുന്ന് കന്നുകാലികൾക്ക് വേദനസംഹാരിയായി നൽകിയിരുന്നു. ചത്തൊടുങ്ങിയ ഈ കന്നുകാലിളെ ഭക്ഷിക്കുന്ന കഴുകന്മാരും അധികനാൾ ജീവിച്ചില്ല. 1990-കളുടെ പകുതിയോടെ കന്നുകാലികളുടെ ജഡം കഴിച്ച് 50 ദശലക്ഷം കഴുകന്മാർ വൃക്ക തകരാറിലായി ചത്തു പോവുകയാണ് ചെയ്തത് എന്നാണ് പഠനത്തിൽ പറയുന്നത്.

2006-ൽ വെറ്റിനറി ഉപയോഗത്തിന് ഇന്ത്യൻ സർക്കാർ ഡൈക്ലോഫെനാകിന് നിരോധനം ഏർപ്പെടുത്തി. കഴുകന്മാരുടെ കുത്തനെയുള്ള മരണനിരക്ക് കുറഞ്ഞുവെങ്കിലും ചുരുങ്ങിയത് മൂന്ന് സ്പീഷിസുകളുടെ എണ്ണം 99.9% വരെ കുറഞ്ഞതായാണ് പറയുന്നത്. ഈ തകർച്ചയാണ് ഏതൊരു പക്ഷി ഇനത്തിലെയും ഏറ്റവും വേഗതയേറിയ ജനസംഖ്യാ തകർച്ചയെന്നാണ് പറയപ്പെടുന്നത്. മരുന്നിൻ്റെ വിൽപന വർധിച്ചതോടെ കഴുകന്മാരുടെ എണ്ണം കുറയുകയും ഇക്കാരണത്താൽ ഇവ ജീവിച്ചിരുന്ന പ്രദേശങ്ങളിൽ മനുഷ്യമരണം 4% വർദ്ധിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കഴുകന്മാരും മനുഷ്യമരണങ്ങളും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലാണ് ഇന്ത്യൻ കഴുകന്മാർ പ്രധാനമായും കാണപ്പെടുന്നത്. തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്. പുൽമേടുകൾ, വരണ്ട പ്രദേശങ്ങൾ തുടങ്ങിയ തുറന്ന ഭൂപ്രകൃതികളാണ് കഴുകന്മാരുടെ ഇഷ്ടകേന്ദ്രം. ഇവ സാധാരണയായി പാറകളിലും അവശിഷ്ടങ്ങളിലുമാണ് ജീവിക്കുന്നത്. പ്രജനനകാലം വ്യത്യസ്തമാണെങ്കിലും സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് ഉണ്ടാകാറുള്ളത്. അമ്പത് ദശലക്ഷത്തിലധികം പക്ഷികളുള്ള ഇന്ത്യയിലുടനീളം കഴുകന്മാർ ഒരുകാലത്ത് സർവ്വവ്യാപിയായ കാഴ്ചയായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു