പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

സിജി അനിൽ അപ്പു

യാത്ര പെട്ടിമുടിയിലേക്കായിരുന്നു . ആദ്യമായിട്ടാണ് അവിടെയും പോകുന്നത്. രാജമലയിലൂടെ ഉള്ള യാത്രക്ക് ഒരു ആകാംഷ ഉണ്ടായിരുന്നു വരയാടുകളുടെ സംരക്ഷണ മേഖലയായ ഇരവികുളം നാഷണൽ പാർക്ക്‌. ഫോറെസ്റ്റ് വൈൽഡ് ലൈഫിന്റെ കീഴിൽ വരയാടുകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഇരവികുളം നാഷണൽ പാർക്ക്‌. നിറയെ സഞ്ചാരികൾ ഉണ്ടായിരുന്നു അവിടെ. ആളുകൾ എത്തുന്നതനുസരിച്ചു ബസുകൾ പുറപ്പെടുന്നു രാജമലക്ക്. പോകുന്ന വഴിയിൽ ഞങ്ങൾക്കും കാണാൻ കഴിഞ്ഞു ഇടുക്കിയുടെ അഭിമാനമായ വരയാടുകളെ.

പോകുന്ന വഴികൾ എല്ലാം വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു അതുകണ്ടപ്പോൾ വനപാലകരോട് ഒരു ആരാധന തോന്നാതിരുന്നില്ല. എങ്ങും ഒരു പ്ലാസ്റ്റിക് അവശിഷ്ടം കണ്ടില്ലെന്നതാണ് ഏറ്റവും ആകർഷിച്ചത്.

പിന്നെയും കുറേ ദൂരം ചെന്നപ്പോഴാണ് കോൺക്രീറ്റ് ചെയ്ത വലിയ ഒരു ഒറ്റപെട്ട ഇടം കണ്ടത് പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർ അന്തിയുറങ്ങുന്നിടം ആണ് അത് എന്നറിഞ്ഞതിൽ മനസ്സിൽ ഒരു നൊമ്പരം വന്നു. വീണ്ടും യാത്ര തുടർന്നു. അവിടെയുള്ളവർ എത്ര കഷ്ടപ്പെട്ടാലാണ് ഒന്നു പുറംലോകം കാണുക എന്ന ചിന്തയായിരുന്നു എന്നിൽ കൂടുതലും. അവിടെ എടുക്കുന്ന കൊളുന്തുകൾ അവിടുത്തെ ഫാക്ട്ടറിയിൽ തന്നെയാണ് തേയില ആക്കുന്നത്. സ്കൂളും ആശുപത്രിയൂമടക്കം എല്ലാം അവിടെ തന്നെയുണ്ട്. പെട്ടിമുടി ദുരന്തം ഉണ്ടായിട്ട് അറിയാൻ വൈകിയതിന്റെ കാരണം അവിടെയെത്തിയപ്പോൾ മനസിലായി. ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ജീവിക്കുന്ന കുറേ മനുഷ്യർ. സത്യത്തിൽ അവരും അറിയുന്നില്ല ചുറ്റും ഉള്ള ജീവിതങ്ങൾ എങ്ങനെയാണെന്ന്.

മലയണ്ണാനും കുരങ്ങും കരിങ്കുരങ്ങും മരത്തിലൂടെ ചാടി കളിക്കുന്നു. പുതിയതായി കമ്പനി പണിയുന്ന ലയത്തിന് സൗകര്യങ്ങൾ ഏറെ ഉണ്ട്‌. ദുരന്തം തൂത്തെടുത്ത ഒരു ലയത്തിന്റെ അവശേഷിപ്പുകളായി ഒരു മരവാതിൽ ബാക്കി നിൽക്കുന്നു. ദുരന്തം നടന്ന അന്ന് വളകാപ്പും പിറന്നാൾ ആഘോഷവും നടന്ന വീട്ടിലെ എല്ലാവരുടെയും ജീവൻ കവർന്നെടുത്തു എന്ന് കൂടെയുണ്ടായിരുന്ന ഫോട്ടോ ഗ്രാഫർ പ്രഭു പറഞ്ഞു. കാണുന്തോറും കണ്ണു നിറയുന്ന കാഴ്ചകൾ എത്രയോ പേരാണ് സന്തോഷത്തോടെ ഉറങ്ങിയത് പ്രഭാതം കാണാൻ കഴിയില്ലെന്ന് ആരും ഓർത്തിട്ടുപോലും ഉണ്ടാകില്ല. ഒരായുസ്സിൽ ഒരു നിമിഷം കൊണ്ട് വന്നുചേർന്ന മരണം. പ്രിയപെട്ടവരെ ചിലപ്പോൾ കാണാൻ സാധിച്ചിട്ടുണ്ടാകുമോ. പെട്ടന്ന് ഉണ്ടാകുന്ന യാത്രപോക്കിലെല്ലാം ഒരു നിലവിളി ഉണ്ടാകും . പക്ഷേഅന്ന് എല്ലാ നിലവിളികളും ഒന്നിച്ചായിരുന്നു എന്നുമാത്രം.

ആ കാഴ്ചകളും സംസാരവും മതിയാക്കി തിരികെ പോരാൻ മനസ് വെമ്പി. തിരികെ പോരുമ്പോൾ ആണ് കണ്ടത് സഞ്ചാരികൾക്ക് വിശ്രമിക്കാനായി രാജമലയിൽ ചൂരൽ കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും പാലങ്ങളും ആർച്ചും ഒക്കെ .. നേരം വൈകിയിട്ടുപോലും തിരക്കാണ് അവിടെ. വനവിഭവങ്ങൾ വാങ്ങുന്നതിനു വേണ്ടി ഫോറെസ്റ്റ് ഔട്ട്ലെറ്റും ഉണ്ടവിടെ.

എങ്കിലും പെട്ടിമുടി മനസ്സിൽ നിന്ന് മായാതെ നിന്നു. എല്ലാ ലയങ്ങളിലും ചിരിമുഖങ്ങൾ കണ്ട എനിക്ക് അവിടെ മാത്രം നിറഞ്ഞ ചിരിമുഖങ്ങൾ കാണാൻ കഴിഞ്ഞതേയില്ല . നഷ്ടപ്പെടലിന്റെ ദുഖം അവരിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടാവില്ല അതാവും. ആദുഃഖ മുഖങ്ങൾ ഇപ്പോഴും എന്റെ മനസിനെ നൊമ്പരപ്പെടുത്തികൊണ്ടേയിരിക്കുന്നു. ആ കാഴ്ചകളിൽ കണ്ണുനിറയാതെ പോരാൻ കഴിയുമോ.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ