പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

സിജി അനിൽ അപ്പു

യാത്ര പെട്ടിമുടിയിലേക്കായിരുന്നു . ആദ്യമായിട്ടാണ് അവിടെയും പോകുന്നത്. രാജമലയിലൂടെ ഉള്ള യാത്രക്ക് ഒരു ആകാംഷ ഉണ്ടായിരുന്നു വരയാടുകളുടെ സംരക്ഷണ മേഖലയായ ഇരവികുളം നാഷണൽ പാർക്ക്‌. ഫോറെസ്റ്റ് വൈൽഡ് ലൈഫിന്റെ കീഴിൽ വരയാടുകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഇരവികുളം നാഷണൽ പാർക്ക്‌. നിറയെ സഞ്ചാരികൾ ഉണ്ടായിരുന്നു അവിടെ. ആളുകൾ എത്തുന്നതനുസരിച്ചു ബസുകൾ പുറപ്പെടുന്നു രാജമലക്ക്. പോകുന്ന വഴിയിൽ ഞങ്ങൾക്കും കാണാൻ കഴിഞ്ഞു ഇടുക്കിയുടെ അഭിമാനമായ വരയാടുകളെ.

പോകുന്ന വഴികൾ എല്ലാം വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു അതുകണ്ടപ്പോൾ വനപാലകരോട് ഒരു ആരാധന തോന്നാതിരുന്നില്ല. എങ്ങും ഒരു പ്ലാസ്റ്റിക് അവശിഷ്ടം കണ്ടില്ലെന്നതാണ് ഏറ്റവും ആകർഷിച്ചത്.

പിന്നെയും കുറേ ദൂരം ചെന്നപ്പോഴാണ് കോൺക്രീറ്റ് ചെയ്ത വലിയ ഒരു ഒറ്റപെട്ട ഇടം കണ്ടത് പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർ അന്തിയുറങ്ങുന്നിടം ആണ് അത് എന്നറിഞ്ഞതിൽ മനസ്സിൽ ഒരു നൊമ്പരം വന്നു. വീണ്ടും യാത്ര തുടർന്നു. അവിടെയുള്ളവർ എത്ര കഷ്ടപ്പെട്ടാലാണ് ഒന്നു പുറംലോകം കാണുക എന്ന ചിന്തയായിരുന്നു എന്നിൽ കൂടുതലും. അവിടെ എടുക്കുന്ന കൊളുന്തുകൾ അവിടുത്തെ ഫാക്ട്ടറിയിൽ തന്നെയാണ് തേയില ആക്കുന്നത്. സ്കൂളും ആശുപത്രിയൂമടക്കം എല്ലാം അവിടെ തന്നെയുണ്ട്. പെട്ടിമുടി ദുരന്തം ഉണ്ടായിട്ട് അറിയാൻ വൈകിയതിന്റെ കാരണം അവിടെയെത്തിയപ്പോൾ മനസിലായി. ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ജീവിക്കുന്ന കുറേ മനുഷ്യർ. സത്യത്തിൽ അവരും അറിയുന്നില്ല ചുറ്റും ഉള്ള ജീവിതങ്ങൾ എങ്ങനെയാണെന്ന്.

മലയണ്ണാനും കുരങ്ങും കരിങ്കുരങ്ങും മരത്തിലൂടെ ചാടി കളിക്കുന്നു. പുതിയതായി കമ്പനി പണിയുന്ന ലയത്തിന് സൗകര്യങ്ങൾ ഏറെ ഉണ്ട്‌. ദുരന്തം തൂത്തെടുത്ത ഒരു ലയത്തിന്റെ അവശേഷിപ്പുകളായി ഒരു മരവാതിൽ ബാക്കി നിൽക്കുന്നു. ദുരന്തം നടന്ന അന്ന് വളകാപ്പും പിറന്നാൾ ആഘോഷവും നടന്ന വീട്ടിലെ എല്ലാവരുടെയും ജീവൻ കവർന്നെടുത്തു എന്ന് കൂടെയുണ്ടായിരുന്ന ഫോട്ടോ ഗ്രാഫർ പ്രഭു പറഞ്ഞു. കാണുന്തോറും കണ്ണു നിറയുന്ന കാഴ്ചകൾ എത്രയോ പേരാണ് സന്തോഷത്തോടെ ഉറങ്ങിയത് പ്രഭാതം കാണാൻ കഴിയില്ലെന്ന് ആരും ഓർത്തിട്ടുപോലും ഉണ്ടാകില്ല. ഒരായുസ്സിൽ ഒരു നിമിഷം കൊണ്ട് വന്നുചേർന്ന മരണം. പ്രിയപെട്ടവരെ ചിലപ്പോൾ കാണാൻ സാധിച്ചിട്ടുണ്ടാകുമോ. പെട്ടന്ന് ഉണ്ടാകുന്ന യാത്രപോക്കിലെല്ലാം ഒരു നിലവിളി ഉണ്ടാകും . പക്ഷേഅന്ന് എല്ലാ നിലവിളികളും ഒന്നിച്ചായിരുന്നു എന്നുമാത്രം.

ആ കാഴ്ചകളും സംസാരവും മതിയാക്കി തിരികെ പോരാൻ മനസ് വെമ്പി. തിരികെ പോരുമ്പോൾ ആണ് കണ്ടത് സഞ്ചാരികൾക്ക് വിശ്രമിക്കാനായി രാജമലയിൽ ചൂരൽ കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും പാലങ്ങളും ആർച്ചും ഒക്കെ .. നേരം വൈകിയിട്ടുപോലും തിരക്കാണ് അവിടെ. വനവിഭവങ്ങൾ വാങ്ങുന്നതിനു വേണ്ടി ഫോറെസ്റ്റ് ഔട്ട്ലെറ്റും ഉണ്ടവിടെ.

എങ്കിലും പെട്ടിമുടി മനസ്സിൽ നിന്ന് മായാതെ നിന്നു. എല്ലാ ലയങ്ങളിലും ചിരിമുഖങ്ങൾ കണ്ട എനിക്ക് അവിടെ മാത്രം നിറഞ്ഞ ചിരിമുഖങ്ങൾ കാണാൻ കഴിഞ്ഞതേയില്ല . നഷ്ടപ്പെടലിന്റെ ദുഖം അവരിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടാവില്ല അതാവും. ആദുഃഖ മുഖങ്ങൾ ഇപ്പോഴും എന്റെ മനസിനെ നൊമ്പരപ്പെടുത്തികൊണ്ടേയിരിക്കുന്നു. ആ കാഴ്ചകളിൽ കണ്ണുനിറയാതെ പോരാൻ കഴിയുമോ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ