മൂന്ന് ദിവസം വനത്തിനുള്ളില്‍ ഇന്റര്‍നെറ്റും ഫോണുമില്ലാതെ; ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗില്‍ എങ്ങനെ പങ്കെടുക്കാം

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വനംവകുപ്പ് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗിന്റെ ആദ്യഘട്ട ബുക്കിംഗ് ഇന്ന് അവസാനിച്ചു. നിങ്ങളുടെ ആഗ്രഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കേണ്ട. രണ്ടാംഘട്ടം ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി സൗത്ത് ഇന്ത്യയിലെ ഏറ്റവും അപകടമേറിയ ഈ ട്രക്കിംഗിനെ കുറിച്ച് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

മൂന്ന് ദിവസം ഇന്റര്‍നെറ്റില്ലാതെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാതെ വൈദ്യുതി ഇല്ലാതെ കടുവയും പുലിയും കരടിയും കാട്ടുപോത്തും കാട്ടാനയുമുള്ള കൊടുംകാടിനുള്ളിലെ താമസം. സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തിലുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് നിങ്ങള്‍ക്ക് ഒരു സഞ്ചാരിയായി ഒരിക്കലും കയറി പോകാനാകില്ല.

അതും നിസാരമായൊരു കാടല്ല അഗസ്ത്യാര്‍കൂടം. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബയോസ്ഫിയര്‍ റിസര്‍വ്. ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഗിരി വനങ്ങളും ചോലവനങ്ങളും ഈറ്റക്കാടുകളും തുടങ്ങി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് അഗസ്ത്യാര്‍കൂടം. തീര്‍ത്ഥാടനത്തിന്റെ ആനുകൂല്യത്തിലാണ് നമുക്ക് ഈ വൈവിധ്യങ്ങള്‍ ആസ്വദിക്കാനാകുക.

കേരളത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനത്താണ്. നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടന്‍തുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാര്‍കൂടം ബയോസ്ഫിയര്‍ റിസര്‍വിനെ ചുറ്റിയുള്ളത്.

ഒരു വശത്തേക്ക് 20 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ട്രക്കിംഗിന്. ബോണക്കാട് പിക്കറ്റിങ് സ്റ്റേഷനില്‍ 7 മണി മുതല്‍ ചെക്കിങ് ആരംഭിക്കും. 9 മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിന്റ് ഔട്ട്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്ത ഐഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്.

ഒന്നാം ദിവസത്തെ ലക്ഷ്യം അതിരുമല ബേസ് ക്യാമ്പും. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റര്‍ മല കയറി അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാംപിലെത്തി മൂന്നാം ദിവസം മടക്കയാത്ര. സ്ലീപ്പിംഗ് ബാഗ്, അത്യാവശ്യ മരുന്നുകള്‍, റെയിന്‍ കോട്ട്, ടോര്‍ച്ച്, ഫ്ളാസ്‌ക് എന്നിവ കൈയില്‍ കരുതണം.

ഈ വര്‍ഷത്തെ ട്രക്കിംഗ് ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെയാണ്. വനംവകുപ്പിന്റെ താഴെ കാണുന്ന www.forest.kerala.gov.in ലl serviceonline.gov.in/trekking എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രണ്ടാംഘട്ട ബുക്കിംഗ് ജനുവരി 21ന് നടക്കും. ഫെബ്രുവരി 3ന് ആണ് അവസാനഘട്ട ബുക്കിംഗ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ