100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം; താമസക്കാർ വെറും 52 പേർ !

പല രാജ്യങ്ങളിലേക്കും യാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നത്. കാരണം ചിലപ്പോൾ മണിക്കൂറുകളും ദിവസങ്ങളുമെടുത്താകും പലരും മനോഹരമായ പല സ്ഥലങ്ങളും കണ്ടു തീർക്കുക. എന്നാൽ ലോകത്തിലെ ഒരു സ്ഥലത്ത് മാത്രം ഈയൊരു ബുദ്ധിമുട്ട് നമുക്കുണ്ടാകില്ല.

കാരണം, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണിത്. കുഞ്ഞൻ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ. ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ഭാഗമായ ഇസ്ട്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ഹം’ ആണ് ഈ കുഞ്ഞൻ നഗരം.

ഹമ്മിന്റെ നീളം എന്ന് പറയുന്നത് വെറും 100 മീറ്റർ ആണ്. വെറും 100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചെറിയതാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1102 മുതലുള്ള രേഖകളിൽ ഈ നഗരത്തെ പറ്റി പരാമർശിക്കുന്നുണ്ട്. മാത്രമല്ല, ചോം എന്നും ഹമ്മിനെ വിളിച്ചിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു.

വച്ച് ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ചു ആളുകൾക്ക് മാത്രം താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഈ നഗരം ആദ്യം ഉണ്ടായിരുന്നത്. സൈന്യങ്ങളൊന്നും ഇവിടേക്ക് കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹം.

1552ൽ ബെൽ ടവറും 1802ൽ ഒരു ഇടവക പള്ളിയും ഇവിടെ നിർമ്മിച്ചു. മതിലുകളാൽ ചുറ്റപ്പെട്ട നഗരമാണിത്. മതിലിനുള്ളിൽ പഴയ രീതിയിലുള്ള ആർക്കിടെക്ച്ചറുകൾ കാണാൻ സാധിക്കും. ഇത് കൂടാതെ മറ്റ് തരത്തിലുള്ള വികസനകളൊന്നും കാണാൻ സാധിക്കില്ല.

വളരെ കുറച്ച് തെരുവുകളും വളരെ കുറവ് താമസക്കാരും അടങ്ങിയതാണ് ഈ നഗരം.
വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത് എന്നാണ് 2011ലെ സെൻസസ് പ്രകാരമുള്ള കണക്കുകൾ പറയുന്നത്. എന്നാൽ 2021 ഓടെ ഇത് 52 ആയി ഉയർന്നിട്ടുണ്ട്.

നാടോടിക്കഥകൾ അനുസരിച്ച്, ഭൂമിയിലെ മനോഹരമായ ഒരു ഭാഗം കണ്ടെത്തി, അവിടെ വാസസ്ഥലങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച ചില മനുഷ്യർ വളരെക്കാലം മുമ്പ് നിർമ്മിച്ചതാണ് ഹം. ‘ടൗൺ ഓഫ് ട്രഫിൾസ് എന്നും ഈ നഗരം അറിയപ്പെടുന്നു. ഒക്ടോബറിൽ ഇവിടം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രാദേശിക ഉത്സവമായ ‘ഗ്രാപ്പ’ ഉത്സവം കാണാൻ സാധിക്കും.

ജൂൺ 11ന് നാണ് മേയറെ തിരഞ്ഞെടുക്കുന്നതിൽ അന്നേ ദിവസം തെരഞ്ഞുക്കുന്നതും കാണാം. ഇവിടെ പുരുഷന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്. അവർ തടികൊണ്ടുള്ള സ്പൂണിലാണ് വോട്ട് രേഖപ്പെടുത്തുക. എങ്ങനെയാണ് ഇത്രയും ചെറിയ ഒരു പ്രദേശത്ത് ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നത് എന്നതാണ് പലരുടെയും സംശയം. ഈ നഗരം കാണാനായി വിനോദസഞ്ചാരികളും എത്താറുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം