അന്വേഷണം ഇഴയുന്നു; സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ല; മമത സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക്

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി ബി ഐക്ക്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്.പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ല. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതിയുടെ നീക്കം. കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ദുഃഖവും നിരാശയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളോട് സംസാരിച്ച മമത ബാനര്‍ജി കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. വിഷയം അന്വേഷിക്കുന്നതിനായി ഡോഗ് സ്‌ക്വാഡ്, വീഡിയോ ഡിപ്പാര്‍ട്ട്‌മെന്റ്, ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി. ആശുപത്രിയില്‍ നഴ്‌സുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മമത പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സെമിനാര്‍ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ട്രെയിനി ഡോക്ടര്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടര്‍ക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; യുദ്ധം അവസാനിപ്പിച്ചത് പാക് സൈന്യം യാചിച്ചതുകൊണ്ടെന്ന് നരേന്ദ്ര മോദി

ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

ഫുൾ ചാർജിൽ 170 കി.മീ; ​ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് !

'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു എസ്‌യുവിയാണോ മനസിൽ?

'മന്ത്രി കെ രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു, ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു'; തൃശൂർ പൂരം നടത്തിപ്പിൽ അഭിനന്ദനവുമായി സുരേഷ് ​ഗോപി