പക്ഷികൾ 'ആത്മഹത്യ' ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം 'ജതിംഗ'

അസമിലെ ദിമാ ഹസാവോ ജില്ലയിലെ പച്ചപ്പ് നിറഞ്ഞ ജതിംഗ എന്ന മനോഹരവും വിസ്മയിപ്പിക്കുന്നതുമായ ഒരു ഗ്രാമം. ഗംഭീരമായ ബോറെയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ വെറും 25,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷമായാണ് ഗ്രാമത്തെ തോന്നുക. എന്നാൽ ഈ ഗ്രാമത്തിന്റെ ശാന്തതയ്ക്ക് പിന്നിൽ പല ഇരുണ്ട കഥകളുമുണ്ട്. ‘മഴയുടെയും വെള്ളത്തിൻ്റെയും പാത’ എന്നർഥമുള്ള ജെമി നാഗ പദമാണ് ജതിങ്ക. 1900-കളുടെ തുടക്കം മുതൽ നിരീക്ഷിക്കപ്പെടുന്ന വളരെ വിചിത്രമായ ഒരു പ്രതിഭാസത്തിന് ഈ ഗ്രാമം പ്രശസ്തമാണ്.

ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞരെയും പക്ഷിശാസ്ത്രജ്ഞരെയും പ്രദേശത്തുള്ളവരെയും ഒരുപോലെ ആകർഷിച്ച ഒരു കാര്യമാണ് ഇവിടുത്തെ ആത്മഹത്യകൾ. ആത്മഹത്യാ ചെയ്യുന്നത് മനുഷ്യരല്ല എന്നതാണ് പ്രത്യേകത. ഇവിടെ പക്ഷികളാണ് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതായി പറയപ്പെടുന്നത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഗ്രാമം കനത്ത മൂടൽമഞ്ഞിൽ പൊതിയാറുണ്ട്. ഈ സമയത്ത് പ്രദേശത്തുള്ളതും ഇവിടെയെത്തുന്ന ദേശാടന പക്ഷികളും അസാധാരണമായ രീതിയിൽ പെരുമാറാൻ തുടങ്ങും. Tiger bittern എന്ന ദേശാടന പക്ഷി മുതൽ മരംകൊത്തികൾ വരെ ഇരുണ്ട ആകാശത്ത് നിയന്ത്രണമില്ലാതെ പറക്കാൻ തുടങ്ങും. അതിലും വിചിത്രമായ കാര്യം എന്തെന്നാൽ ഇവയിൽ ചിലത് ഏതെങ്കിലും മരങ്ങളിലും കെട്ടിടങ്ങളിലും മറ്റ് വസ്തുക്കളിലും പറക്കുന്നതിനിടെ പോയി ഇടിക്കാറുണ്ട്.

ഗ്രാമത്തിൻ്റെ 1.5 കിലോമീറ്റർ ഇടുങ്ങിയ ഭാഗത്താണ് ഇത് സംഭവിക്കുന്നത്. ഈ കാരണം കൊണ്ട് ഗ്രാമത്തിന് ‘ബെർമുഡ ട്രയാംഗിൾ ഫോർ ബേർഡ്സ്’ എന്ന പേരും ലഭിച്ചിട്ടുണ്ട്.നിലവില്ലാത്ത രാത്രികളിൽ ഈ സംഭവം കൂടുതലായി സംഭവിക്കാറുണ്ട് എന്നാണ് പറയുന്നത്. വൈകിട്ട് ഏഴിനും രാത്രി പത്തിനും ഇടയിലാണ് ഇത് നടക്കാറുള്ളത് എന്നും പറയപ്പെടുന്നു. കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നവയാണ് ഈ പക്ഷികൾ.

1900-കളിലെ നാഗാ ജനതയായിരുന്നു ഈ പ്രതിഭാസത്തിന് ആദ്യമായി സാക്ഷ്യം വഹിച്ചത്. എന്നാൽ ഇവിടെ ചില ദുഷ്ടശക്തികൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ അവർ പെട്ടെന്ന് ഗ്രാമം ഉപേക്ഷിച്ചു പോവുകയായിരുന്നു. 1905-ൽ ജൈന്തിയ ഗോത്രക്കാർ ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തെ കണ്ടെത്തുകയും അവരുടെ വീടാക്കി മാറ്റുകയും ചെയ്തു. എന്നാൽ അവരും ഈ വിചിത്ര സംഭവത്തിന് സാക്ഷികളായി.

എന്നാൽ നാഗ ഗോത്രത്തെ പോലെ ഈ കൂട്ടർ ഇത് ഒരു ശാപമായി കണ്ടില്ല. ഈ പക്ഷികൾ മരിക്കുന്നത് അവർക്ക് അവയുടെ മാംസം കഴിക്കാനും ഇതിലൂടെ പ്രയാസകരമായ സാഹചര്യങ്ങളിൽ തങ്ങളെ നിലനിർത്താനുമാണെന്നുമാണ് എന്നാണ് ജൈന്തിയ ഗോത്രക്കാർ കരുതിപ്പോന്നത്.

പക്ഷികളുടെ മരണത്തിന് പിന്നിലെ ഉത്തരം തേടി പലരും ഇവിടെ എത്തിയെങ്കിലും പക്ഷികൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിൻ്റെ പിന്നിലെ നിഗൂഢതയ്ക്ക് ആർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ദൈവിക ഇടപെടലുകളും ദുഷിച്ച ശാപങ്ങളും ആണ് ഇതിനു പിന്നിലെ കാരണം എന്നത് മാറ്റിനിർത്തിയാൽ, കനത്ത മൂടൽമഞ്ഞ്, ശക്തമായ കാറ്റ്, മഴക്കാലത്തെ കനത്ത മഴ എന്നിവ ഉൾപ്പെടുന്ന ഗ്രാമത്തിൻ്റെ തീവ്രമായ ഭൂപ്രകൃതി പക്ഷികളെ വഴിതെറ്റിക്കുകയും ഗ്രാമത്തിലെ വിളക്കുകളിലേക്ക് പറക്കാൻ നയിക്കുന്നുവെന്നാണ് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

ഈ സമയത്താണ് പക്ഷികൾ കെട്ടിടങ്ങളിലും തൂണുകളിലും ഇടിച്ച് വീഴുന്നത്. കൊടുമുടിയുടെ കാന്തിക ഗുണങ്ങളാണ് ആത്മഹത്യകൾക്ക് കാരണമായതെന്നാണ് കൂടുതൽ സങ്കീർണ്ണമായ മറ്റൊരു സിദ്ധാന്തം. ഇവയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയതോടെ പക്ഷികളുടെ ആത്മഹത്യകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഈ വിചിത്രമായ മരണങ്ങൾക്ക് കാരണം എന്താണെന്ന് ആർക്കും ഇപ്പോഴും അറിയില്ല. ഫിലിപ്പെൻസിലും മലേഷ്യയിലും ഇന്ത്യയിലെ മിസ്സോറാമിലും ഇതേ രീതിയിൽ പക്ഷികൾ ചത്തുവീഴുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ