കൈയിൽ കോടികളുണ്ടോ? സ്വർണത്തേക്കാൾ വിലയുള്ള ചായ കുടിക്കാം...

ഇന്ത്യക്കാർക്ക് ചായ ഒരു വികാരമാണ്. ചായപ്രേമികളുടെ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ചായ ഒരു പാനീയത്തിനും അപ്പുറത്തേക്കുള്ള ഒന്നാണെന്നും പറയാം. ലോകമെമ്പാടും പലതരം രുചിയുള്ള ചായകളുണ്ട്. എന്നാൽ ഒരു കിലോയ്ക്ക് കോടികണക്കിന് വിലയുള്ള ലോകത്തിലെ ഏറ്റവും വില കൂടിയ ചായയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു അപൂർവമായ ചായയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

പറഞ്ഞു വരുന്നത് ചൈനയിൽ കാണപ്പെടുന്ന ഡാ ഹോങ് പാവോ ചായയെക്കുറിച്ചാണ്. ചായയുടെ രാജാവ് എന്നറിയപ്പെടുന്ന ഡാ ഹോങ് പാവോയുടെ ഉയർന്ന നിലവാരവും ലഭ്യതക്കുറവും കാരണമാണ് ഇത്രയധികം വില. 2016-ൽ ഡാ ഹോങ് പാവോ ചായയുടെ ഒരു പാത്രത്തിന് 6,72,000 രൂപയായിരുന്നു വില. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവതനിരകളിലാണ് ഡാ-ഹോങ് പാവോ കൃഷി ചെയ്യുന്നത്.

ആയിരകണക്കിന് വർഷം പഴക്കമുള്ള മാതൃ ചെടികളിൽനിന്നുള്ള തേയിലയാണ് ഇതിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്നത്. വുയി പർവ്വതനിരകളിലുള്ള ജിയുലോംഗ്യു പാറക്കെട്ടുകളിൽ ഡാ ഹോങ് പാവോയുടെ വെറും 6 മാതൃവൃക്ഷങ്ങൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. 2006 ൽ, വുയി നഗര സർക്കാർ 118 കോടി രൂപയ്ക്ക് ഇവ ഇൻഷ്വർ ചെയ്തിരുന്നു. അതിനാൽ ഇവയിൽ നിന്നും തേയില നുള്ളാൻ സ്വകാര്യവ്യക്തികൾക്ക് അനുവാദമില്ല.

നിലവിൽ വിപണിയിലുള്ള ഡാ ഹോങ് പാവോയുടെ ഭൂരിഭാഗവും കൃത്രിമമായി വളർത്തിയെടുത്തതാണ്. ഇക്കാരണത്താൽ ഇവയ്ക്ക് മാതൃവൃക്ഷങ്ങളിൽ നിന്നുള്ള തേയിലയുടെയത്ര ഗുണനിലവാരമില്ല. അതുകൊണ്ട് തന്നെ വിലയും കുറവാണ്.

വിലകൂടുതലുള്ള ഈ ചായയ്ക്ക് ധാരാളം ഗുണങ്ങളുമുണ്ട്. ഇതിൽ കഫീൻ, തിയോഫിലിൻ, ടീ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡാ ഹോങ് പാവോ കുടിക്കുന്നത് ക്ഷീണം ലഘൂകരിക്കുകയും രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. മദ്യപാനത്തിൻ്റെയും പുകവലിയുടെയും ദോഷഫലങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഡാ ഹോങ് പാവോയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾക്ക് ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവ കുറയ്ക്കാന കഴിവുമുണ്ട്. ഡാ ഹോങ് പാവോ പതിവായി കുടിക്കുന്നത് ചർമ്മത്തിനും വളരെ നല്ലതാണ് എന്നാണ് പറയുന്നത്. നീർക്കെട്ട്, ശരീരഭാരം കുറയ്ക്കാനും ചുമ, കഫം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഇനി ഈ പേരിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് നോക്കാം. ഡാ ഹോങ് പാവോ എന്ന പേരിന് പിന്നിൽ നിരവധി കഥകളുണ്ട്. വലിയ ചുവന്ന അങ്കി എന്നാണ് ഡാ ഹോങ് പാവോ എന്ന വാക്കിന്റെ അർത്ഥം. ഈ പേര് വന്നതിനു പിറകിൽ ചൈനയിൽ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

ഒരിക്കൽ ഒരു പരീക്ഷയ്ക്കായി ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്നു ഒരു പണ്ഡിതൻ. യാത്രാമധ്യേ അദ്ദേഹം രോഗബാധിതനായി. എന്നാൽ ടിയാൻക്‌സിൻ ക്ഷേത്രത്തിലെ ഒരു സന്യാസി അദ്ദേഹത്തെ കണ്ടെത്തുകയും പണ്ഡിതനുവേണ്ടി വുയി പർവതത്തിൽ നിന്ന് എടുത്ത തേയില ഉപയോഗിച്ച് ഒരു പാത്രം ചായ ഉണ്ടാക്കുകയും പണ്ഡിതൻ നൽകുകയും ചെയ്തു.

ചായ കുടിച്ചതോടെ പണ്ഡിതന്റെ ആരോഗ്യം മെച്ചപ്പെടുകയും അദ്ദേഹം ബെയ്ജിങ്ങിലേക്ക് പോവുകയും ചെയ്തു. പരീക്ഷയിൽ അദ്ദേഹം ഒന്നാം സ്ഥാനം നേടി. പിന്നീട് അദ്ദേഹം തിരികെ ക്ഷേത്രത്തിലെത്തി തന്നെ രക്ഷിച്ച സന്യാസിക്ക് നന്ദി പറയുകയും ചെയ്തു. ഈ സമയത്ത് രാജ്യത്തെ ചക്രവർത്തിയ്ക്ക് അസുഖം വന്നു. പണ്ഡിതൻ താൻ കുടിച്ച ചായയെക്കുറിച്ച് ചക്രവർത്തിയോട് പറയുകയും ചായ കുടിച്ച് അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്തു.

ചക്രവർത്തി നന്ദിസൂചകമായി പണ്ഡിതന് ഒരു ചുവന്ന നിറത്തിലുള്ള അങ്കി സമ്മാനിച്ചു. അക്കാലത്ത് ചുവന്ന മേലങ്കി ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്നു. ചുവന്ന അങ്കി തേയില മരത്തിൽ ഇടാൻ ചക്രവർത്തി പണ്ഡിതനോട് ആവശ്യപ്പെട്ടു. ഈ സ്ഥലത്തിലൂടെ കടന്നു പോകുന്ന എല്ലാ ഉദ്യോഗസ്ഥരും ചക്രവർത്തിയുടെ രോഗശാന്തിക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി അവരുടെ ചുവന്ന വസ്ത്രങ്ങൾ തേയിലമരങ്ങളിൽ ഇടണമെന്ന് ചക്രവർത്തി ഉത്തരവിട്ടു. അതിനുശേഷം, തേയില മരങ്ങൾക്ക് ബിഗ് റെഡ് റോബ് എന്ന് പേരിട്ടു. ഇത് ചൈനീസ് ഉച്ചാരണത്തിൽ ഡാ ഹോങ് പാവോ എന്നാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം