ഗര്‍ഭധാരണത്തിന് തടസ്സമായ പ്രധാന വെല്ലുവിളി പിരിമുറുക്കമെന്ന് വിദഗ്‌ദ്ധോപദേശം

മുന്‍കൂട്ടി പദ്ധതിയിട്ടു ചെയ്യുന്ന ലൈംഗിക ബന്ധങ്ങള്‍ പിരിമുറുക്കത്തിന് കാരണമാകുമെന്നും അതുവഴി ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതകള്‍ കുറയുന്നുവെന്നും വിദഗ്‌ദ്ധോപദേശം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ദമ്പതികള്‍ പിരമുറുക്കമില്ലാത്ത ലൈംഗിക ബന്ധം ആസ്വദിക്കും. രണ്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തി കുറയുകയും പിന്നീട് കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിരിമുറുക്കം പിടിമുറുക്കുകയും ചെയ്യുന്നുവെന്ന് സിഐഎംഎആര്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റും സയന്റിഫിക് ഡയറക്ടറുമായ ഡോ. പരശുറാം ഗോപിനാഥ്.

ഇന്നത്തെ തലമുറയിലെ ആളുകളില്‍ ലൈംഗിക ബന്ധം താളം തെറ്റിയ അവസ്ഥയിലാണെന്നും പലരും ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്ന കാലക്രമം പോലും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “”മുന്‍കൂട്ടി പദ്ധതിയിട്ട് പൂര്‍ത്തിയാക്കുന്ന ലൈംഗിക ബന്ധം പിരിമുറുക്കം കൂടാനിടയാക്കും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പതിവായി ബന്ധപ്പെടുന്നതാണ് ഏറ്റവും നല്ലത്. ഇത് ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവരില്‍ പലര്‍ക്കും ചികിത്സ തന്നെ ആവശ്യമില്ലാത്തവരാണ്.””

“”അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്താല്‍ മതിയാകും. വളരെ കുറച്ചാളുകള്‍ക്ക് മാത്രമാണ് കനപ്പെട്ട തരത്തിലുള്ള ചികിത്സകള്‍ വേണ്ടി വരുന്നത്. പ്രായം കൂടുംതോറും ഗര്‍ഭധാരണ ഫലം കുറഞ്ഞു വരും. കൊറോണക്കാലത്ത് ജോലിയുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കുറേയധികം ആളുകളില്‍ ഗര്‍ഭധാരണം സാദ്ധ്യമായി. ഇതില്‍ നിന്ന് മനസ്സിലാകേണ്ടത്, ഒരല്‍പ്പം വൈകിയെന്ന് കരുതി ഉടനെ ചികിത്സിക്കേണ്ടതില്ലെന്നാണ്. സ്‌ട്രെസ്സ് ഇല്ലാത്ത ജീവിതരീതി പടച്ചെടുക്കുകയാണ് ആദ്യം വേണ്ടത്, ചികിത്സ എപ്പോഴും രണ്ടാമതാണ്”” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ