സ്വർണം കൊണ്ടുണ്ടാക്കിയ 49 ലക്ഷത്തിന്റെ വാട്ടർ ബോട്ടിൽ; നിത അംബാനി കുടിക്കുന്നത് 'ഏറ്റവും വിലയേറിയ' വെള്ളം...

ഇന്ത്യയിലെ ഏറ്റവും ശക്തമായ ബിസിനസ്സ് കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ആഡംബരപൂർണ്ണമായ ഒരു ജീവിതമാണ് നയിക്കുന്നത്. ബിസിനസുകാരിയും പ്രശസ്ത മനുഷ്യസ്‌നേഹിയുമായ നിത അംബാനി, മനോഹരമായ വസ്ത്രങ്ങൾ കാരണവും വിലകൂടിയ ആക്‌സസറികൾ കാരണവും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

എന്നാൽ അടുത്തിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നിത അംബാനി വാർത്തകളിൽ ഇടം നേടിയത്, 15 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗിന്റെ പേരിലാണ്. വൈറ്റ് ഗോൾഡിലും വിലകൂടിയ വജ്രങ്ങളിലും നിർമ്മിച്ച എർമീസ് കെല്ലിമോർഫോസ് ബാഗായിരുന്നു അത്. ഹാൻഡ്ബാഗിന്റെ വില മാത്രമല്ല, നിത അംബാനിയുടെ വാട്ടർ ബോട്ടിലിന്റെ വില പോലും അത്ഭുതപെടുത്തുന്നതാണ്. ബോളിവുഡ്‌ ഷാദീസ് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം, നിത്യയുടെ വാട്ടർ ബോട്ടിലിന് ഏകദേശം 49 ലക്ഷം രൂപയാണ് വില.

മുഖത്തിന്റെ ആകൃതിയിലുള്ള മനോഹരമായ വാട്ടർ ബോട്ടിൽ യഥാർത്ഥ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തന്റെ സൗന്ദര്യം നിലനിർത്താനും ആരോഗ്യം നിലനിർത്താനും നിത അംബാനി ഈ വാട്ടർ ബോട്ടിൽ നിന്നാണ് വെള്ളം കുടിക്കുന്നത് എന്നാണ് റിപോർട്ടുകൾ. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ആയ നിത ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളമാണ് കുടിക്കുന്നത് എന്നാണ് നിരവധി റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ മെക്സിക്കൻ ഡിസൈനർ ഫെർണാണ്ടോ അൽതാമിറാനോയാണ് വാട്ടർ ബോട്ടിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വിലയേറിയ വെള്ളമായ അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി ആണ് ഈ വാട്ടർ ബോട്ടിലിൽ നിത കുടിക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത നീരുറവ വെള്ളവുമായി 24 കാരറ്റ് സ്വർണ്ണ കണികകൾ കലർന്നതാണ് ഈ വിലയേറിയ വെള്ളം. 23 കാരറ്റ് സ്വർണ്ണ പൊടിയും ഇതിൽ ഉണ്ട്. ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ജലാംശം നിലനിർത്താനും ഈ വെള്ളം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ലേലത്തിൽ 60,000 യുഎസ് ഡോളറിന് വിറ്റ വാട്ടർ ബോട്ടിൽ ആണിത്. സ്വർണ്ണ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന നിത അംബാനിയുടെ മോർഫ് ചെയ്ത ചിത്രം ഈയിടെ വൈറലായിരുന്നു. നിതയുടെ ജീവിതം നയിക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്ന നെറ്റിസെൻസിന്റെ കമന്റുകളാണ് ഇതിന് പിന്നാലെ എത്തിയത്.

അംബാനിയുടെ വീടും വീട്ടിലെ ഓരോ വസ്തുക്കൾ പോലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകതകൾ കൊണ്ട് നിറഞ്ഞ, മനോഹരമായ മുറികൾ മാത്രമല്ല, അടുക്കള പോലും ആഡംബരം കൊണ്ട് നിറഞ്ഞതാണ്. ആന്റീലിയയിലേക്ക് താമസം മാറ്റുന്നതിന് മുന്നോടിയായി അടുക്കള ഒരുക്കാനായി നിത അംബാനി തന്നെയാണ് മുന്നിട്ടിറങ്ങിയത്. ഇതിനായി പ്രൈവറ്റ് ജെറ്റിൽ ശ്രീലങ്കയിൽ പോയി അടുക്കളയിലേക്ക് വേണ്ട പാത്രങ്ങൾ വരെ നിത വാങ്ങിയതായാണ് റിപ്പോർട്ട്.

22 കാരറ്റ് സ്വർണ്ണമോ പ്ലാറ്റിനമോ ഉപയോഗിച്ച് പത്രങ്ങളും മറ്റും നിർമിക്കുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജാപ്പനീസ് പോർസലൈൻ നിർമാതാക്കളായ നൊറിടേക് ബ്രാൻഡിൽ നിന്നാണ് നിത തന്റെ ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. 22 കാരറ്റ് സ്വർണ്ണമോ പ്ലാറ്റിനമോ ഉപയോഗിച്ച് നിർമിക്കുന്ന പോർസലൈൻ ക്രോക്കറികളാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത. ശ്രീലങ്കയിൽ നിന്നും നിത വാങ്ങിയ ചായക്കപ്പുകൾക്ക് ലക്ഷങ്ങൾ വിലയുണ്ട്.

ഒരു ചായ കപ്പിന്റെ വില ഏകദേശം മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലാണ്. അത്തരത്തിൽ 15 കോടി രൂപയ്ക്ക് മുകളിൽ വില നൽകി ചായക്കപ്പുകൾ അടങ്ങുന്ന ഒരു സെറ്റ് തന്നെ നിത വാങ്ങിയതെയാണ് റിപോർട്ടുകൾ പറയുന്നത്. ടീ സെറ്റ് അടക്കം അടുക്കളയിലേക്ക് വേണ്ട 25000 ക്രോക്കറി പീസുകളാണ് ശ്രീലങ്കയിൽ നിന്നും വാങ്ങി മുംബൈയിൽ എത്തിച്ചത്. 300 മുതൽ 500 ഡോളർ വില വരുന്ന സ്വർണ്ണവും പ്ലാറ്റിനവുംകൊണ്ട് അലങ്കരിച്ചിരിക്കുന്ന 50 പീസുകൾ ഉൾപ്പെടുന്ന നൊറിടേകിൻ്റെ ഡിന്നർ സെറ്റും നിത വാങ്ങിയതായി പറയപ്പെടുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍