'ആത്മഹത്യ ചെയ്യാൻ പോയ മുത്തച്ഛനെ തിരിച്ചുകൊണ്ടു വന്നത് അച്ഛൻ; കോട്ടയത്തിന്റെ കൾച്ചർ എന്നെ ഒരുപാട് സ്വാധീനിച്ചു'; ബീന കണ്ണൻ

ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ് ശീമാട്ടി. ഇപ്പോൾ ബീന കണ്ണനാണ് അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുട്ടികാലത്ത് താൻ നേരിട്ട പ്രതിസന്ധികളെ പറ്റിയും മുത്തച്ഛൻ ആത്മഹത്യ ചെയ്യാൻ പോയതിനെ പറ്റിയും തുറന്നു സംസാരിക്കുകയാണ് ബീന കണ്ണൻ.

“ബാക്കിയുള്ളവരൊക്കെ പണമൊക്കെ മാറ്റുമ്പോൾ കട നടത്താൻ അപ്പൂപ്പൻ ബുദ്ധിമുട്ടിയിട്ടുണ്ട് സങ്കടപ്പെട്ട് കന്യകുമാരിയിലൊക്കെ പോയി ഇരിക്കും. സൂയിസൈഡ് ചെയ്യാൻ പോയ പോക്കാണ്. കുടുംബക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും  പണം മാറ്റിയതിന്റെ പേരിലാണ് അദ്ദേഹം പോയത്. പിന്നെ എന്റെ അച്ഛൻ കാളവണ്ടിയിൽ കേറി 12 ദിവസം തപ്പിയാണ് കന്യാകുമാരിയിൽ നിന്ന് അപ്പൂപ്പനെ തിരിച്ചുകൊണ്ടുവരുന്നത്.” ബീന കണ്ണൻ പറഞ്ഞു.

അച്ഛനായിരുന്നു കുടുംബം മുഴുവൻ നോക്കയിരുന്നതും,  ബ്രാഞ്ചുകൾ എല്ലാം നടത്തിയരുന്നതെന്നും  ബാക്കിയുള്ളവർ വല്ലപ്പോഴും ഒന്ന് സഹായിക്കാൻ മാത്രമേ വരാറൊളളൂ എന്നും ബീന കണ്ണൻ പറഞ്ഞു. “ഓരോ സ്ഥലത്തും ബ്രാഞ്ചുകൾ തുടങ്ങുന്നതിന്റെ ചർച്ചയ്ക്ക് ആർക്കിടെക്റ്റ് സഹദേവനെ കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ത്യയുടെ പല ഭാഗത്തയായിരുന്നു അന്നൊക്കെ  അദ്ദേഹത്തിന്റെ ഭക്ഷണം.അത്തരമൊരു യാത്രയുടെ സുഖവും രസവും എന്നെയും  ആകർഷിച്ചു. അദ്ദേഹം എന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൂടെയാണ് ശീമാട്ടിയും വളരുന്നത്.” ബീന കണ്ണൻ കൂട്ടിച്ചേർത്തു.

ശീമാട്ടിയുടെ കുടുംബത്തെ മുഴുവൻ നോക്കിയത് അച്ഛനായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കല്ല്യാണം നടത്തിയതും അച്ഛനായിരുന്നു. സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ബീന കണ്ണൻ പറഞ്ഞു.

സ്കൂൾ ജീവിതം പോലെതന്നെ കോട്ടയത്തെ ഒരു കൾച്ചർ എന്നെ ഞാനാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങൾ റെഡ്ഡിയാർമാർ ആണ്. അന്ന് തൊട്ടേ വീട്ടിലൊക്കെ മദ്രാസിൽ നിന്നും വാങ്ങിച്ച ഗ്ലാസ്സ് പ്ലേറ്റുകൾ ഉപയോഗിക്കുമായിരുന്നു.  കടയിൽ എല്ലാ  വർഷവും  ഡിസ്കൌണ്ട് സെയിൽ ഇടുമായിരുന്നു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല കടയും വീടും എപ്പോഴും രണ്ടായിരുന്നു. കടയിലെ ബുദ്ധിമുട്ടുകളും കടങ്ങളും ഒന്നും തന്നെ ഞങ്ങളെ അറിയിച്ചിരുന്നില്ല. ബീന കണ്ണൻ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ