'ആത്മഹത്യ ചെയ്യാൻ പോയ മുത്തച്ഛനെ തിരിച്ചുകൊണ്ടു വന്നത് അച്ഛൻ; കോട്ടയത്തിന്റെ കൾച്ചർ എന്നെ ഒരുപാട് സ്വാധീനിച്ചു'; ബീന കണ്ണൻ

ഇന്ത്യൻ വസ്ത്രവ്യാപാര രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ് ശീമാട്ടി. ഇപ്പോൾ ബീന കണ്ണനാണ് അതിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കുട്ടികാലത്ത് താൻ നേരിട്ട പ്രതിസന്ധികളെ പറ്റിയും മുത്തച്ഛൻ ആത്മഹത്യ ചെയ്യാൻ പോയതിനെ പറ്റിയും തുറന്നു സംസാരിക്കുകയാണ് ബീന കണ്ണൻ.

“ബാക്കിയുള്ളവരൊക്കെ പണമൊക്കെ മാറ്റുമ്പോൾ കട നടത്താൻ അപ്പൂപ്പൻ ബുദ്ധിമുട്ടിയിട്ടുണ്ട് സങ്കടപ്പെട്ട് കന്യകുമാരിയിലൊക്കെ പോയി ഇരിക്കും. സൂയിസൈഡ് ചെയ്യാൻ പോയ പോക്കാണ്. കുടുംബക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും  പണം മാറ്റിയതിന്റെ പേരിലാണ് അദ്ദേഹം പോയത്. പിന്നെ എന്റെ അച്ഛൻ കാളവണ്ടിയിൽ കേറി 12 ദിവസം തപ്പിയാണ് കന്യാകുമാരിയിൽ നിന്ന് അപ്പൂപ്പനെ തിരിച്ചുകൊണ്ടുവരുന്നത്.” ബീന കണ്ണൻ പറഞ്ഞു.

അച്ഛനായിരുന്നു കുടുംബം മുഴുവൻ നോക്കയിരുന്നതും,  ബ്രാഞ്ചുകൾ എല്ലാം നടത്തിയരുന്നതെന്നും  ബാക്കിയുള്ളവർ വല്ലപ്പോഴും ഒന്ന് സഹായിക്കാൻ മാത്രമേ വരാറൊളളൂ എന്നും ബീന കണ്ണൻ പറഞ്ഞു. “ഓരോ സ്ഥലത്തും ബ്രാഞ്ചുകൾ തുടങ്ങുന്നതിന്റെ ചർച്ചയ്ക്ക് ആർക്കിടെക്റ്റ് സഹദേവനെ കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ത്യയുടെ പല ഭാഗത്തയായിരുന്നു അന്നൊക്കെ  അദ്ദേഹത്തിന്റെ ഭക്ഷണം.അത്തരമൊരു യാത്രയുടെ സുഖവും രസവും എന്നെയും  ആകർഷിച്ചു. അദ്ദേഹം എന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കൂടെയാണ് ശീമാട്ടിയും വളരുന്നത്.” ബീന കണ്ണൻ കൂട്ടിച്ചേർത്തു.

ശീമാട്ടിയുടെ കുടുംബത്തെ മുഴുവൻ നോക്കിയത് അച്ഛനായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും കല്ല്യാണം നടത്തിയതും അച്ഛനായിരുന്നു. സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ബീന കണ്ണൻ പറഞ്ഞു.

സ്കൂൾ ജീവിതം പോലെതന്നെ കോട്ടയത്തെ ഒരു കൾച്ചർ എന്നെ ഞാനാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങൾ റെഡ്ഡിയാർമാർ ആണ്. അന്ന് തൊട്ടേ വീട്ടിലൊക്കെ മദ്രാസിൽ നിന്നും വാങ്ങിച്ച ഗ്ലാസ്സ് പ്ലേറ്റുകൾ ഉപയോഗിക്കുമായിരുന്നു.  കടയിൽ എല്ലാ  വർഷവും  ഡിസ്കൌണ്ട് സെയിൽ ഇടുമായിരുന്നു. അതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല കടയും വീടും എപ്പോഴും രണ്ടായിരുന്നു. കടയിലെ ബുദ്ധിമുട്ടുകളും കടങ്ങളും ഒന്നും തന്നെ ഞങ്ങളെ അറിയിച്ചിരുന്നില്ല. ബീന കണ്ണൻ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം