ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എല്ലാം തന്നെ ഇന്ന് നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാകാത്ത വിധം ഇഴുകി ചേര്‍ന്നിരിക്കുകയാണ്. ഉണര്‍ന്നാല്‍ ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്ന തരത്തിലേക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയത് ഇത്തരം ഗാഡ്ജറ്റുകളോടുള്ള അടങ്ങാത്ത അഭിനിവേശം കൂടിയാണ്.

നിരന്തരമായ ഉപയോഗം ഒരു പരിധിവരെ നമ്മെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അടിമകളാക്കി മാറ്റിയിട്ടുണ്ട്. മണിക്കൂറുകളോളം ഷോര്‍ട്ട് വീഡിയോകളുമായും ഇന്‍സ്റ്റാഗ്രാം റീല്‍സുകളുമായും സമയം കളയുന്ന പുതുതലമുറയും ഇക്കാര്യത്തില്‍ പിന്നിലല്ല. കണ്ണിനോട് വളരെ അടുത്ത് പിടിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഉറ്റുനോക്കിയിരിക്കുന്ന പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും സൃഷ്ടിക്കുന്ന ദോഷം ഏറെക്കുറെ സമാനമാണ്.

ഉറക്കമില്ലായ്മ ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും കാര്യമായ പങ്കുണ്ട്. ഉറക്കമില്ലായ്മ എന്ന പ്രശ്‌നം ഉന്നയിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഇത്തരം ഗാഡ്ജറ്റുകള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പോലും ഒഴിവാക്കാന്‍ തയ്യാറല്ലാത്തവരാണ്.

ഉറക്കമില്ലായ്മയെ കൂടാതെ കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങിയ പ്രശ്‌നങ്ങളും പതിയെ നമ്മെ അലട്ടിത്തുടങ്ങും. അമിതമായി ഗാഡ്ജറ്റുകള്‍ നോക്കിയിരിക്കേണ്ടി വരുന്നവരുടെ കണ്ണുകള്‍ക്കാണ് ആദ്യം പണി കിട്ടുന്നതും. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ണിലെ ഈര്‍പ്പം നഷ്ടമാകല്‍, കാഴ്ച മങ്ങല്‍,തലവേദന, കണ്ണിനുചുറ്റും വേദന എന്നിവയാണ്.

ദീര്‍ഘ സമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന ഏതൊരാള്‍ക്കും കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ബാധിച്ചേക്കാം. നിങ്ങള്‍ എയര്‍ കണ്ടീഷന്‍ റൂമിലോ ഫാനിന് ചുവട്ടിലിരുന്നാലോ ഇതില്‍ നിന്ന് രക്ഷപ്പെടാനുമാകില്ല. ഈ രണ്ട് സാഹചര്യങ്ങളും കൂടുതല്‍ ദോഷകരമായി ഭവിച്ചേക്കാം. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഇതില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാകും.

കണ്ണിന് സമാന്തരമായി രണ്ടടി ദൂരത്തിലെങ്കിലും ഫോണ്‍ പിടിക്കുക. രാവിലെ ഉണര്‍ന്നയുടന്‍ ഫോണില്‍ നോക്കാതിരിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍ മാറ്റിവയ്ക്കുക. മുറിയിലെ വെളിച്ചത്തിന് അനുസരിച്ച് ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചവും ക്രമീകരിക്കുക.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ