സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാദ്ധ്യത; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടനെത്തും

രാജ്യത്ത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ തുടരുന്ന ജില്ലകളിലെ സ്‌കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ സാദ്ധ്യത. എന്നാല്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകള്‍ കോവിഡ് പൂര്‍ണമായും മാറിയതിന് മാത്രമേ തുറക്കുകയുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16-നാണ് രാജ്യത്ത് സ്‌കൂളുകള്‍ അടച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഈയാഴ്ച അവസാനത്തോടെ പുറത്തിറങ്ങും. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിക്കാനും മറ്റുള്ളവരെ സഹായിക്കാനും അധ്യാപകരെ പരിശീലിപ്പിക്കും. അസംബ്ലികള്‍ നടത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകരുമായി ട്വിറ്ററില്‍ ലൈവ് ചോദ്യോത്തര വേളയില്‍ സംസാരിച്ചപ്പോഴാണ് 30 ശതമാനം സ്‌കൂളുകളും തുറക്കുമെന്ന സൂചന മന്ത്രി രമേഷ് പൊക്രിയാല്‍ നല്‍കിയത്. കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ചും മന്ത്രി സൂചന നല്‍കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് നാളെ ബാക്കിയുള്ള എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകള്‍ നടക്കും. കനത്ത ജാഗ്രതാനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടക്കുക. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില പരിശോധിക്കാന്‍ തെര്‍മല്‍ സ്‌കാനിംഗിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ട്സ്പോട്ടുകളില്‍ പ്രത്യേക യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ മാസ്‌ക് ധരിച്ച് എത്തണം. അധ്യാപകര്‍ ഗ്ലൗസും മാസ്‌കും ധരിക്കണം. ഒരു ക്ലാസില്‍ പരമാവധി 20 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് ക്രമീകരിച്ചിട്ടുള്ളത്. സുതാര്യമായ ചെറിയ കുപ്പികളില്‍ സാനിറ്റൈസര്‍ കൊണ്ടു വരാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക