സി.ബി.എസ്.ഇ പരീക്ഷാഫലം ജൂലൈയില്‍ തന്നെ പ്രഖ്യാപിക്കും: കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍

സിബിഎസ്ഇ പരീക്ഷകള്‍ സ്‌കൂളുകളില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിനായി പേര്‍വിവരപ്പട്ടിക തയ്യാറാക്കുമെന്നും സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും മന്ത്രി ഒരു ചോദ്യോത്തര പരിപാടിയില്‍ വ്യക്തമാക്കി. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് സിബിഎസ്ഇ 10, 12ാം ക്ലാസ് പരീക്ഷ നടക്കുക. ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച 29 പേപ്പറുകളുടെ പരീക്ഷയാണ് നടക്കുക.

പരീക്ഷാഫലം വേഗത്തില്‍ പ്രഖ്യാപിക്കുന്നതിന് മൂല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരെ അക്കാദമി, അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ നിന്നും ഒഴിവാക്കുമെന്ന് എച്ച്ആര്‍ഡി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയമാണ് തുടങ്ങിയത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം