ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമോ; ഇലോണ്‍ മസ്‌ക് നിങ്ങളെ തേടുന്നു; പ്രതിഫലം മണിക്കൂറിന് 5000 വരെ

നിങ്ങള്‍ക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ ജീവനക്കാരനോ ജീവനക്കാരിയോ ആകാന്‍ ഒരു സുവര്‍ണാവസരം. മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എഐയില്‍ ആകര്‍ഷകമായ ശമ്പളത്തോടെയാണ് ജീവനക്കാരെ തേടുന്നത്. എഐ ട്യൂട്ടര്‍മാരെയാണ് എക്‌സ് എഐ തേടുന്നത്.

ഡാറ്റയും ഫീഡ്ബാക്കും നല്‍കിക്കൊണ്ട് എക്‌സ് എഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ട്യൂട്ടര്‍മാരുടെ ജോലി. ലിങ്ക്ഡ് ഇന്‍ വഴിയുള്ള നിയമനത്തിന്റെ ലക്ഷ്യം ശരിയായ വിവരങ്ങള്‍ ശരിയായ രീതിയില്‍ നല്‍കാന്‍ എഐയെ സഹായിക്കുക എന്നതാണ്.

ജോലി നേടാന്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ല. ഗവേഷണ പരിചയം, എഴുത്ത്, പത്ര പ്രവര്‍ത്തനം എന്നിവയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എഐയെ ഭാഷ പഠിപ്പിക്കുകയാണ് പ്രധാന ജോലി. ചില ഡാറ്റകളുടെ അര്‍ത്ഥം മനസിലാക്കാന്‍ എഐയെ സഹായിക്കുക. ഇതിനായി വ്യക്തമായ ഡാറ്റ നല്‍കുക എന്നതും ജോലിയുടെ ഭാഗമാണ്.

ഭാഷ കൃത്യമായി മനസിലാക്കാന്‍ എഐയ്ക്ക് പ്രത്യേക ടാസ്‌കുകള്‍ നല്‍കുകയെന്നതും ട്യൂട്ടര്‍മാരുടെ ഉത്തരവാദിത്വമാണ്. വ്യത്യസ്ത ശ്രോതസുകളില്‍ നിന്ന് വിവര ശേഖരണത്തിനുള്ള മികവ് പുലര്‍ത്തുന്നവരാകണം ഉദ്യോഗാര്‍ത്ഥികള്‍. ഇതിനായി രണ്ടാഴ്ചത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാം.

പരിശീലനം നേടിക്കഴിഞ്ഞാല്‍ ജോലി സമയം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകും. മണിക്കൂറിന് 5000 രൂപ വരെ വേതനവും ഒപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ