കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം വണ്ടര്‍ ലാ സന്ദര്‍ശിച്ചത് 3.11 ലക്ഷം പേര്‍

രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. കോവിഡ് – 19 എതിരായുള്ള പോരാട്ടത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിച്ച സുരക്ഷയും മുന്‍കരുത നടപടികളും അനുസരിച്ച് 8 മാസത്തിലേറെ പാര്‍ക്കുകള്‍ അടച്ചിട്ടതിനാല്‍ 2021 മാര്‍ച്ച് മാസം 31-ാം തീയ്യതി അവസാനിച്ച അവസാന പാദത്തില്‍ കമ്പനിയുടെ ബിസിനസ്സിനെ അത് സാരമായി ബാധിച്ചു.

മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 49.93 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 64.78 കോടി രൂപ ആയിരുന്നു. അവസാന പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 4.87 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 1.56 കോടി രൂപ ആയിരുന്നു.

അവസാന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 34.79 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 44.91 കോടി രൂപ ആയിരുന്നു. അതേ സമയം മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 44.71 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവി മൊത്ത വരുമാനം 282.88 കോടി രൂപ ആയിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തി ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകൡായി മൊത്തം 3.11 ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇതി 1.18 ലക്ഷം ആള്‍ക്കാര്‍ ബാംഗ്ലൂര്‍ പാര്‍ക്കും 0.82 ലക്ഷം ആള്‍ക്കാര്‍ കൊച്ചി പാര്‍ക്കും 1.11 ലക്ഷം ആള്‍ക്കാര്‍ ഹൈദരാബാദ് പാര്‍ക്കും സന്ദര്‍ശിച്ചു. ഈ കാലയളവി ജനുവരി മാസത്തി വ്യാഴം മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഫെബ്രുവരി മാസത്തി ബുധന്‍ മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഒടുവിലായി മാര്‍ച്ച് മാസത്തിലെ എല്ലാ ദിവസങ്ങളിലുമാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അവസാനപാദത്തി വണ്ടര്‍ലാ റിസോര്‍ട്ടി 28% മുറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 33% ആയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തി പാര്‍ക്കുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 8 മാസത്തെ വരുമാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഘട്ടം ഘട്ടമായി പാര്‍ക്കുകള്‍ തുറക്കാനായതും സന്ദര്‍ശകര്‍ ഞങ്ങളോട് കാണിച്ച വിശ്വാസവും പിന്തുണയും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവി വണ്ടര്‍ലാ പാര്‍ക്കുകള്‍ക്ക് ബ്യൂറോ വെറിട്ടാസ് ഇന്ത്യ ന കുന്ന കോവ്-സേഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
ശുചിത്വത്തി വിട്ടുവീഴ്ച്ചയില്ലാതെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നും ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷാ ആരോഗ്യ നടപടിക്രമങ്ങളോടെ പാര്‍ക്കുകള്‍ ഉടന്‍ തന്നെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും സന്ദര്‍ശകര്‍ക്ക് സുരക്ഷാ ആരോഗ്യ ക്രമങ്ങളോടെ തന്നെയുള്ള ഉല്ലാസം പാര്‍ക്കുകളി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”