കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം വണ്ടര്‍ ലാ സന്ദര്‍ശിച്ചത് 3.11 ലക്ഷം പേര്‍

രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. കോവിഡ് – 19 എതിരായുള്ള പോരാട്ടത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിച്ച സുരക്ഷയും മുന്‍കരുത നടപടികളും അനുസരിച്ച് 8 മാസത്തിലേറെ പാര്‍ക്കുകള്‍ അടച്ചിട്ടതിനാല്‍ 2021 മാര്‍ച്ച് മാസം 31-ാം തീയ്യതി അവസാനിച്ച അവസാന പാദത്തില്‍ കമ്പനിയുടെ ബിസിനസ്സിനെ അത് സാരമായി ബാധിച്ചു.

മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 49.93 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 64.78 കോടി രൂപ ആയിരുന്നു. അവസാന പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 4.87 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 1.56 കോടി രൂപ ആയിരുന്നു.

അവസാന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 34.79 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 44.91 കോടി രൂപ ആയിരുന്നു. അതേ സമയം മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 44.71 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവി മൊത്ത വരുമാനം 282.88 കോടി രൂപ ആയിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തി ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകൡായി മൊത്തം 3.11 ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇതി 1.18 ലക്ഷം ആള്‍ക്കാര്‍ ബാംഗ്ലൂര്‍ പാര്‍ക്കും 0.82 ലക്ഷം ആള്‍ക്കാര്‍ കൊച്ചി പാര്‍ക്കും 1.11 ലക്ഷം ആള്‍ക്കാര്‍ ഹൈദരാബാദ് പാര്‍ക്കും സന്ദര്‍ശിച്ചു. ഈ കാലയളവി ജനുവരി മാസത്തി വ്യാഴം മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഫെബ്രുവരി മാസത്തി ബുധന്‍ മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഒടുവിലായി മാര്‍ച്ച് മാസത്തിലെ എല്ലാ ദിവസങ്ങളിലുമാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അവസാനപാദത്തി വണ്ടര്‍ലാ റിസോര്‍ട്ടി 28% മുറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 33% ആയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തി പാര്‍ക്കുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 8 മാസത്തെ വരുമാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഘട്ടം ഘട്ടമായി പാര്‍ക്കുകള്‍ തുറക്കാനായതും സന്ദര്‍ശകര്‍ ഞങ്ങളോട് കാണിച്ച വിശ്വാസവും പിന്തുണയും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവി വണ്ടര്‍ലാ പാര്‍ക്കുകള്‍ക്ക് ബ്യൂറോ വെറിട്ടാസ് ഇന്ത്യ ന കുന്ന കോവ്-സേഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
ശുചിത്വത്തി വിട്ടുവീഴ്ച്ചയില്ലാതെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നും ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷാ ആരോഗ്യ നടപടിക്രമങ്ങളോടെ പാര്‍ക്കുകള്‍ ഉടന്‍ തന്നെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും സന്ദര്‍ശകര്‍ക്ക് സുരക്ഷാ ആരോഗ്യ ക്രമങ്ങളോടെ തന്നെയുള്ള ഉല്ലാസം പാര്‍ക്കുകളി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി