കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം വണ്ടര്‍ ലാ സന്ദര്‍ശിച്ചത് 3.11 ലക്ഷം പേര്‍

രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടു. കോവിഡ് – 19 എതിരായുള്ള പോരാട്ടത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിച്ച സുരക്ഷയും മുന്‍കരുത നടപടികളും അനുസരിച്ച് 8 മാസത്തിലേറെ പാര്‍ക്കുകള്‍ അടച്ചിട്ടതിനാല്‍ 2021 മാര്‍ച്ച് മാസം 31-ാം തീയ്യതി അവസാനിച്ച അവസാന പാദത്തില്‍ കമ്പനിയുടെ ബിസിനസ്സിനെ അത് സാരമായി ബാധിച്ചു.

മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 49.93 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 64.78 കോടി രൂപ ആയിരുന്നു. അവസാന പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 4.87 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 1.56 കോടി രൂപ ആയിരുന്നു.

അവസാന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 34.79 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 44.91 കോടി രൂപ ആയിരുന്നു. അതേ സമയം മൊത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 44.71 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവി മൊത്ത വരുമാനം 282.88 കോടി രൂപ ആയിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തി ബാംഗ്ലൂര്‍, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകൡായി മൊത്തം 3.11 ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇതി 1.18 ലക്ഷം ആള്‍ക്കാര്‍ ബാംഗ്ലൂര്‍ പാര്‍ക്കും 0.82 ലക്ഷം ആള്‍ക്കാര്‍ കൊച്ചി പാര്‍ക്കും 1.11 ലക്ഷം ആള്‍ക്കാര്‍ ഹൈദരാബാദ് പാര്‍ക്കും സന്ദര്‍ശിച്ചു. ഈ കാലയളവി ജനുവരി മാസത്തി വ്യാഴം മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഫെബ്രുവരി മാസത്തി ബുധന്‍ മുത ഞായര്‍ വരെയുള്ള ദിവസങ്ങളിലും ഒടുവിലായി മാര്‍ച്ച് മാസത്തിലെ എല്ലാ ദിവസങ്ങളിലുമാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അവസാനപാദത്തി വണ്ടര്‍ലാ റിസോര്‍ട്ടി 28% മുറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 33% ആയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മാസത്തി പാര്‍ക്കുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 8 മാസത്തെ വരുമാനം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ഘട്ടം ഘട്ടമായി പാര്‍ക്കുകള്‍ തുറക്കാനായതും സന്ദര്‍ശകര്‍ ഞങ്ങളോട് കാണിച്ച വിശ്വാസവും പിന്തുണയും ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവി വണ്ടര്‍ലാ പാര്‍ക്കുകള്‍ക്ക് ബ്യൂറോ വെറിട്ടാസ് ഇന്ത്യ ന കുന്ന കോവ്-സേഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
ശുചിത്വത്തി വിട്ടുവീഴ്ച്ചയില്ലാതെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നും ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സര്‍ക്കാര്‍ അനുശാസിക്കുന്ന സുരക്ഷാ ആരോഗ്യ നടപടിക്രമങ്ങളോടെ പാര്‍ക്കുകള്‍ ഉടന്‍ തന്നെ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്നും സന്ദര്‍ശകര്‍ക്ക് സുരക്ഷാ ആരോഗ്യ ക്രമങ്ങളോടെ തന്നെയുള്ള ഉല്ലാസം പാര്‍ക്കുകളി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം