വളര്‍ച്ചയില്‍ കുതിച്ച് വി ഗാര്‍ഡ്; വരുമാനത്തില്‍ 8.9 ശതമാനം ഉയര്‍ച്ച; അറ്റാദായത്തില്‍ 3.4 ശതമാനം വളര്‍ച്ച; വേനല്‍ക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമെന്ന് മിഥുന്‍ ചിറ്റിലപ്പള്ളി

കേരളത്തില്‍ നിന്നുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വളര്‍ന്ന് കുതിക്കുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1268.65 കോടി രൂപയുടെ സംയോജിത അറ്റ വരുമാനമാണ് കമ്പനി നേടിയത്. മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22 കോടി രൂപയായി. മുന്‍ വര്‍ഷമിത് 58.24 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച കമ്പനിയുടെ 9 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനം വളര്‍ച്ചയോടെ 3513.90 കോടി രൂപയില്‍ നിന്ന് 4039.74 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 22.7 ശതമാനം വളര്‍ച്ച നേടി 181.41 കോടി രൂപയില്‍ നിന്ന് 222.58 കോടി രൂപയായി.

ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച പ്രകടനത്തിലൂടെ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ വി-ഗാര്‍ഡിന് സാധിച്ചുവെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

സാധനസാമഗ്രികളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ ഇലക്ട്രിക്കല്‍ വയറുകളുടെ ആവശ്യകതയെ ബാധിക്കുകയും, ഇത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്തു. ത്രൈമാസത്തില്‍ ദക്ഷിണേതര മേഖലകളില്‍ 16% വളര്‍ച്ച നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മൂന്നാം പാദത്തിലെ ഉയര്‍ന്ന എ&പി ചെലവുകളും, പ്രത്യേകിച്ച് സണ്‍ഫ്‌ളെയിമിനു വേണ്ടിയുള്ള ചെലവുകളും വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യകരമായ വളര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക