രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍; മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ പറന്ന് കയറി ഓഹരി വിപണി; ബാങ്ക്, ഓട്ടോ, ഐടി ഓഹരികളില്‍ കാളകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്നു വന്‍ തോതില്‍ തിരിച്ച് കയറി. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണി കുതിച്ചത്. എന്‍ഡിഎ യോഗം മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 1,400 പോയന്റിലേറെ മുന്നേറി.

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അനുമാനം ഉയര്‍ത്തി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തിയതും ഓഹരി വിപണിയെ ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളില്‍ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയില്‍ നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയരുകയും ചെയ്തു. പലിശ നിരക്കില്‍ തത്സ്ഥിതി നിലനിര്‍ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 5.54 ലക്ഷം കോടി ഉയര്‍ന്ന് 421.43 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്. വിപ്രോ അഞ്ച് ശതമാനവും ഇന്‍ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ നേട്ടത്തോടെ വ്യാപാരം തുടരുമ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളില്‍ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 83.47 എത്തി.

വ്യാഴാഴ്ച സെന്‍സെക്‌സ് 692.27 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്.

Latest Stories

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

മന്ത്രിയല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്; ഗണേഷ്‌കുമാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല; നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി