രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍; മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ പറന്ന് കയറി ഓഹരി വിപണി; ബാങ്ക്, ഓട്ടോ, ഐടി ഓഹരികളില്‍ കാളകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്നു വന്‍ തോതില്‍ തിരിച്ച് കയറി. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണി കുതിച്ചത്. എന്‍ഡിഎ യോഗം മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 1,400 പോയന്റിലേറെ മുന്നേറി.

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അനുമാനം ഉയര്‍ത്തി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തിയതും ഓഹരി വിപണിയെ ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളില്‍ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയില്‍ നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയരുകയും ചെയ്തു. പലിശ നിരക്കില്‍ തത്സ്ഥിതി നിലനിര്‍ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 5.54 ലക്ഷം കോടി ഉയര്‍ന്ന് 421.43 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്. വിപ്രോ അഞ്ച് ശതമാനവും ഇന്‍ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ നേട്ടത്തോടെ വ്യാപാരം തുടരുമ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളില്‍ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 83.47 എത്തി.

വ്യാഴാഴ്ച സെന്‍സെക്‌സ് 692.27 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ