രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍; മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ പറന്ന് കയറി ഓഹരി വിപണി; ബാങ്ക്, ഓട്ടോ, ഐടി ഓഹരികളില്‍ കാളകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്നു വന്‍ തോതില്‍ തിരിച്ച് കയറി. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണി കുതിച്ചത്. എന്‍ഡിഎ യോഗം മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 1,400 പോയന്റിലേറെ മുന്നേറി.

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അനുമാനം ഉയര്‍ത്തി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തിയതും ഓഹരി വിപണിയെ ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളില്‍ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയില്‍ നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയരുകയും ചെയ്തു. പലിശ നിരക്കില്‍ തത്സ്ഥിതി നിലനിര്‍ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 5.54 ലക്ഷം കോടി ഉയര്‍ന്ന് 421.43 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്. വിപ്രോ അഞ്ച് ശതമാനവും ഇന്‍ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ നേട്ടത്തോടെ വ്യാപാരം തുടരുമ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളില്‍ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 83.47 എത്തി.

വ്യാഴാഴ്ച സെന്‍സെക്‌സ് 692.27 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ