രാഹുലിന്റെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍; മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ പറന്ന് കയറി ഓഹരി വിപണി; ബാങ്ക്, ഓട്ടോ, ഐടി ഓഹരികളില്‍ കാളകള്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്നു വന്‍ തോതില്‍ തിരിച്ച് കയറി. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണി കുതിച്ചത്. എന്‍ഡിഎ യോഗം മൂന്നാമതും മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 1,400 പോയന്റിലേറെ മുന്നേറി.

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അനുമാനം ഉയര്‍ത്തി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തിയതും ഓഹരി വിപണിയെ ഉയര്‍ത്തി. 2025 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയും ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളില്‍ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയില്‍ നിഫ്റ്റിയാകട്ടെ 300 പോയന്റ് ഉയരുകയും ചെയ്തു. പലിശ നിരക്കില്‍ തത്സ്ഥിതി നിലനിര്‍ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിച്ചു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 5.54 ലക്ഷം കോടി ഉയര്‍ന്ന് 421.43 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്. വിപ്രോ അഞ്ച് ശതമാനവും ഇന്‍ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് എന്നീ സെന്‍സെക്‌സ് ഓഹരികളിലും കുതിപ്പുണ്ടായി.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍ നേട്ടത്തോടെ വ്യാപാരം തുടരുമ്പോള്‍ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളില്‍ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.

ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയര്‍ന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 83.47 എത്തി.

വ്യാഴാഴ്ച സെന്‍സെക്‌സ് 692.27 പോയിന്റ് അഥവാ 0.93 ശതമാനം ഉയര്‍ന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിന്റ് അഥവാ 0.89 ശതമാനം ഉയര്‍ന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക