ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

ടി 20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായി ചരിത്രംക്കുറിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.). സ്‌കോട്ട്ലന്‍ഡ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായാണ് നന്ദിനി അവതരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കോട്ട്ലന്‍ഡ് ടീം നന്ദിനി ബ്രാന്‍ഡ് ലോഗോയുള്ള ജേഴ്സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

നന്ദിനി ബ്രാന്‍ഡിന്റെ പേര് കന്നഡയിലാണ് ജഴ്സിയില്‍ എഴുതിയത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറും ‘നന്ദിനി’യാണ്. ആദ്യമായാണ് നന്ദിനി ബ്രാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ സ്‌പോണ്‍സറാകുന്നത്. ജൂണ്‍ രണ്ടുമുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

ജൂണ്‍ നാലിന് ഇംഗ്ലണ്ടിനെതിരേയാണ് സ്‌കോട്ട്ലന്‍ഡിന്റെ ആദ്യമത്സരം. ‘നന്ദിനി’യെ ആഗോള ബ്രാന്‍ഡാക്കി മാറ്റാനുള്ള ശ്രമമാണെന്നും മത്സരത്തിനിടെ ടീമുകള്‍ നന്ദിനി ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് വ്യക്തമാക്കി. നിലവില്‍ മിഡില്‍ ഈസ്റ്റിലും സിങ്കപ്പൂരിലും നന്ദിനിയുടെ സാന്നിധ്യമുണ്ട്. യു.എസിലും നന്ദിനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ബ്രാന്‍ഡിനെ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി 29 ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടുത്തിടെ ാല്‍ വില്‍പ്പനയില്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(കെ.എം.എഫ്.) റെക്കോഡിട്ടിരുന്നു . കടുത്ത ചൂട് തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ‘നന്ദിനി’ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വന്‍ മുന്നേറ്റമാണ് വിപണിയില്‍ നടത്തുന്നത്.

ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റര്‍ പാലും 16.5 ലക്ഷം ലിറ്റര്‍ തൈരും വിറ്റാണ് നന്ദിനി പുതിയ റെക്കോഡിട്ടത്. എപ്രില്‍ ഒന്‍പതിനും 15-നും ഇടയില്‍ ഉഗാദി, രാമനവമി, ഈദുല്‍ഫിത്തറടക്കമുള്ള ആഘോഷങ്ങള്‍ വന്നതും, തിരഞ്ഞെടുപ്പ് പ്രചരണം കത്തിക്കേറിയതും വില്‍പ്പന വര്‍ധിക്കാന്‍ ഇടയായെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് പറഞ്ഞു. ചൂടുകൂടിയതാണ് വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അദേഹം വ്യക്തമാക്കി.

നന്ദിനി ഐസ്‌ക്രീമുകളുടെ വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ധനയുണ്ടായതായി. നേരത്തേ നന്ദിനി പാലിന്റെ ഒറ്റദിവസത്തെ ഏറ്റവുംകൂടിയ വില്‍പ്പന 44 ലക്ഷം ലിറ്ററായിരുന്നു. ഇതാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക