സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പയുമായി എസ്ബിഐ; അസ്മിതയിലൂടെ ഇനി ബിസിനസ് വളര്‍ത്താം

അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് സ്ത്രീ സംരംഭകര്‍ക്കായി ഈട് രഹിത വായ്പ പദ്ധതിയുമായി എസ്ബിഐ. അസ്മിത എന്ന പേരിലുള്ള പദ്ധതി പ്രകാരമാണ് എസ്ബിഐ സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ നല്‍കുന്നത്. കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.

സ്ത്രീകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നത് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ് യൂണിയന്‍ സിബിലിന്റേതാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും വായ്പ എടുക്കുന്നത്. കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ എടുക്കുന്ന വായ്പകളില്‍ 3 ശതമാനം മാത്രമേ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ളൂ.

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍, സ്വയം സംരംഭക പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലും ധനസഹായം നല്‍കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ സിഎസ് സെറ്റി പറഞ്ഞു. അസ്മിത വായ്പകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്.

ജിഎസ്ടിഐഎന്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, സിഐസി ഡാറ്റാബേസ് എന്നിവ ഉപയോഗിച്ച് വായ്പക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് വായ്പ നല്‍കും . ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് വായ്പാ പരിധി നിശ്ചയിക്കുന്നത്. മികച്ച വനിതാ സംരംഭകരെ ബാങ്ക് തിരിച്ചറിയുകയും അവര്‍ക്ക് മാനേജ്‌മെന്റ്, ബിസിനസ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി