യുദ്ധഭീതിയില്‍ ഓഹരിവിപണിയില്‍ 'ചുവപ്പ് രക്തം'; കരടികള്‍ നിക്ഷേപകരുടെ പോക്കറ്റുകള്‍ കീറി; അപഹരിച്ചത് 11 ലക്ഷം കോടി; ടാറ്റയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മൂക്കുകുത്തി വീണു

ലോകം യുദ്ധഭീതിയില്‍ അമര്‍ന്നതോടെ ഇന്ത്യ ഓഹരി വിപണിയിലും വലിയ ഇടിവ്. ബിഎസിയിലും എന്‍എസിയിലും ഉള്ള ഓഹരികള്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും വലിയ നഷ്ടത്തിലാണ്. സെന്‍സെക്സ് രാവിലെ 1,264 പോയിന്റ് നഷ്ടത്തില്‍ 83,002 വരെയും നിഫ്റ്റി 346 പോയിന്റ് താഴ്ന്ന് 25,451 വരെയും എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം മാര്‍ക്കറ്റില്‍ വീണ്ടും താഴേയ്ക്ക് പോകുകയാണ് ഉണ്ടായത്. നിഫ്റ്റി 546 പോയിന്റും സെന്‍സെക്‌സ് 1816 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുദ്ധഭീതിയും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ചൈന ഓഹരികളും ഉയര്‍ച്ചയുമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ വരിഞ്ഞ് മുറുക്കിയിരിക്കുന്നത്. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം നിക്ഷേപകരുടെ സമ്പത്തില്‍ അപ്രത്യക്ഷമായത് 5.63 ലക്ഷം കോടി രൂപ. ഉച്ചയോടെ ഇത് 11 ലക്ഷം കോടിയായി ഉയര്‍ന്നു,

സെന്‍സെക്സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. മുഖ്യ സൂചികകളും മെറ്റലും മീഡിയയും ഒഴികെയുള്ള മേഖലാ സൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയാണു കൂടുതല്‍ നഷ്ടത്തിലായത്. റിയല്‍റ്റി സൂചിക രണ്ടു ശതമാനത്തിലധികം താഴ്ന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായാല്‍ ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക വര്‍ധിച്ചത് വിപണിക്ക് തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളറും വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 72 ഡോളറും പിന്നിട്ടു. മൂന്നു ദിവസത്തിനിടെ അഞ്ച് ശതമാനത്തോളമാണ് വര്‍ധന.

സമീപ കാലയളവില്‍ മോശം പ്രകടനം കാഴ്ചവെച്ച ചൈനീസ് ഓഹരികള്‍ മുന്നേറ്റത്തോടെ കുതിച്ചു.. ചൈനീസ് സര്‍ക്കാരിന്റെ ഉത്തേജന നടപടികള്‍ ഓഹരികളില്‍ സുസ്ഥിര വളര്‍ച്ചയുണ്ടാക്കുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് വിറ്റൊഴിഞ്ഞ് കൂട്ടത്തോടെ കൂടുമാറുമെന്ന ഭീതി വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ബിഎസ്ഇയില്‍ 3,815 ഓഹരികള്‍ വ്യാപാരം ചെയ്യുന്നതില്‍ 1,201 എണ്ണം മാത്രമാണു നേട്ടത്തിലുള്ളത്. 2,454 ഓഹരികള്‍ ചുവന്നു. 145 ഓഹരികളുടെ വില മാറിയിട്ടില്ല.ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനം 10.56 ലക്ഷം കോടി രൂപ കുറഞ്ഞ് 464.3 ലക്ഷം കോടി രൂപയായി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ