ഫെഡറല്‍ ബാങ്കിനെയും കൊശമറ്റം ഫിനാന്‍സിനെയും പഞ്ചാബ് നാഷണല്‍ ബാങ്കിനെയും പിടികൂടി റിസര്‍വ് ബാങ്ക്; ആദ്യം താക്കീത്, പിന്നാലെ ലക്ഷങ്ങളുടെ പിഴ

ഇടപാടുകളില്‍ വീഴ്ച്ച വരുത്തിയതിന് നാല് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കും കേരളത്തില്‍ നിന്നു തന്നെയുള്ള കൊശമറ്റം ഫിനാന്‍സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവര്‍ക്കെതിരെയാണ് ആര്‍ബിഐ നടപടി.

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയത് ഉള്‍പ്പെടെയുള്ള കണ്ടെത്തിയാണ് നടപടിയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കെല്ലാം ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും തുടര്‍ന്ന് ലഭിച്ച വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ കൂടിയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്.

അരലക്ഷം രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിനുമാണ് ഫെഡറല്‍ ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. കൊശമറ്റം ഫിനാന്‍സിനെതിരെ നടപടി, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു നിയമം പാലിക്കാത്തതിനാലാണ്. 13.38 ലക്ഷം രൂപയാണ് കൊശമറ്റം ഫിനാന്‍സിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോര്‍ ബാങ്കിംഗ് സൊല്യൂഷനില്‍ (സി.ബി.എസ്) ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിച്ചു. എസ്.എം.എസ് ചാര്‍ജുകള്‍ ഈടാക്കി.

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കഇ വീഴ്ചയുണ്ടായി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പശിലനിരക്കില്‍ തിരിമറികളുണ്ടായി എന്നതൊക്കെയാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ഇതിനെല്ലാം കൂടി 72 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.

ഇടപാടുകാരുടെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് പിഴയിട്ടിരിക്കുന്നത്. 10 ലക്ഷം രൂപയുടെ പിഴയാണ് ബാങ്കിന്‌മേല്‍ ആര്‍ബിഐ ചുമത്തിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ