ഫെഡറല്‍ ബാങ്കിനെയും കൊശമറ്റം ഫിനാന്‍സിനെയും പഞ്ചാബ് നാഷണല്‍ ബാങ്കിനെയും പിടികൂടി റിസര്‍വ് ബാങ്ക്; ആദ്യം താക്കീത്, പിന്നാലെ ലക്ഷങ്ങളുടെ പിഴ

ഇടപാടുകളില്‍ വീഴ്ച്ച വരുത്തിയതിന് നാല് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കും കേരളത്തില്‍ നിന്നു തന്നെയുള്ള കൊശമറ്റം ഫിനാന്‍സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവര്‍ക്കെതിരെയാണ് ആര്‍ബിഐ നടപടി.

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയത് ഉള്‍പ്പെടെയുള്ള കണ്ടെത്തിയാണ് നടപടിയെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കെല്ലാം ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും തുടര്‍ന്ന് ലഭിച്ച വിശദീകരണത്തിന്റെയും അടിസ്ഥാനത്തില്‍ കൂടിയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്.

അരലക്ഷം രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിനുമാണ് ഫെഡറല്‍ ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. കൊശമറ്റം ഫിനാന്‍സിനെതിരെ നടപടി, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു നിയമം പാലിക്കാത്തതിനാലാണ്. 13.38 ലക്ഷം രൂപയാണ് കൊശമറ്റം ഫിനാന്‍സിന് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോര്‍ ബാങ്കിംഗ് സൊല്യൂഷനില്‍ (സി.ബി.എസ്) ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിച്ചു. എസ്.എം.എസ് ചാര്‍ജുകള്‍ ഈടാക്കി.

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കഇ വീഴ്ചയുണ്ടായി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പശിലനിരക്കില്‍ തിരിമറികളുണ്ടായി എന്നതൊക്കെയാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ഇതിനെല്ലാം കൂടി 72 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയിരിക്കുന്നത്.

ഇടപാടുകാരുടെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മെഴ്സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് പിഴയിട്ടിരിക്കുന്നത്. 10 ലക്ഷം രൂപയുടെ പിഴയാണ് ബാങ്കിന്‌മേല്‍ ആര്‍ബിഐ ചുമത്തിയിരിക്കുന്നത്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ